സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; സമയോചിതമായി കുട്ടികളെ പുറത്തെടുത്ത് നാട്ടുകാര്‍

പാലക്കാട് ആലത്തൂര്‍ കാട്ടുശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന കുട്ടികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എഎസ്എംഎം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ബസ് ചേരാമംഗലം കനാലിലേക്കാണ് മറിഞ്ഞത്. വൈകുന്നേരം 4.15ഓടെ ആയിരുന്നു അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം ബസില്‍ 24 കുട്ടികളാണുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40ഓളം കുട്ടികളുമായാണ് ബസ് സ്‌കൂളില്‍ നിന്ന് എടുത്തത്. എന്നാല്‍ അപകടസമയം കുട്ടികളുടെ എണ്ണം കുറവായിരുന്നത് അപകടത്തിന്റെ തോത് ലഘൂകരിച്ചിട്ടുണ്ട്.

റോഡിലെ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിന്റെ ചില്ല് പൊട്ടിച്ചാണ് നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തത്.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്