സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്നു സ്‌കൂള്‍ അധികൃതരുടെ പരാതി; സ്‌കൂള്‍ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്ന് സംശയം

തിരുവനന്തപുരം ചേങ്ങോട്ടുകോണം തുണ്ടത്തില്‍ സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്നു സ്‌കൂള്‍ അധികൃതരുടെ പരാതി. സ്‌കൂള്‍ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ പരാതി. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂള്‍ വളപ്പില്‍ രണ്ട് ബസും ഒരു വാനുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. രണ്ട് ബസുകള്‍ ഒരു സ്ഥലത്തും വാന്‍ മറ്റൊരു സ്ഥലത്തുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. തീപിടിച്ചപ്പോള്‍, വാന്‍ ബസുകളോട് ചേര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു. വാന്‍ ബസിലേക്ക് ഇടിച്ചു കയറ്റിയശേഷം തീ ഇട്ടു എന്നാണ് സംശയിക്കുന്നത്.

നിലവില്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.45-ഓടെയാണ് സ്‌കൂള്‍വളപ്പില്‍ വന്‍ തീപ്പിടിത്തമുണ്ടായത്. ബസുകളും വാനും പൂര്‍ണമായും കത്തിനശിച്ചു. തീയാളുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളിലെ സിസിടിവി പൊലീസ് പരിശോധിച്ചു.

ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ബസുകള്‍ക്കാണ് തീപ്പിടിച്ചത്. രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലര്‍ മിനിബസുമാണ് പൂര്‍ണമായും കത്തിനശിച്ചത്. മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിര്‍ത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലര്‍ മറ്റൊരു സ്ഥലത്തും പാര്‍ക്ക്ചെയ്തിരുന്നു. എന്നാല്‍, ടെമ്പോ ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷമാണ് തീയിട്ടതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടന്‍തന്നെ തീയണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി.

Latest Stories

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിന് കമ്മീഷനെ നിയമിച്ചു; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം; യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറത്തുകടക്കാന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്

'വയറ്റില്‍ കത്രിക വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളു'; കെടുകാര്യസ്ഥതയ്ക്ക് പരിഹാരമുണ്ടാക്കുന്നതിന് പകരം ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ സി വേണുഗോപാല്‍

യുഎസ് സുപ്രീം കോടതി നല്‍കിയ ട്രംപ് ആഘാതത്തില്‍ ഇന്ത്യ- യുഎസ് ചര്‍ച്ച മാറ്റിവെച്ചു; ആകെ അനിശ്ചിതത്വത്തില്‍ വ്യാപാര കരാര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാരിന്റെ ഡേറ്റ മോഷണം, നിയമപരമായി നേരിടുമെന്ന് വി ഡി സതീശന്‍; 'ജീവനക്കാരുടെ ശമ്പളം നല്‍കുന്ന സ്പാര്‍ക്കില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം ഡേറ്റ മോഷ്ടിച്ചു'

കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് 3 മരണം; 3 പേര്‍ക്ക് പരിക്ക്

അതിജീവിതകൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ …,

കുട്ടികളില്‍ അക്രമവാസന കൂടുന്നു, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ മല്‍സ്യ- മാംസ വില്‍പന നിരോധിക്കുമെന്ന് ബിഹാറിലെ ബിജെപി ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധം; മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂയെന്ന് എം ബി രാജേഷ്

'കുറെ കളികൾ ഫ്ലോപ്പായ താരങ്ങൾ ടീമിൽ, കുറച്ച് കളി ഫ്ലോപ്പായ സഞ്ജു ബെഞ്ചിൽ'; താരത്തെ ടീമിൽ ഉൾപെടുത്താത്തതിൽ വിമർശനം ശക്തം