അതൊക്കെ അവരുടെ സ്‌നേഹം; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് തരൂരിന്റെ മറുപടി

താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയെന്ന ഉദ്ദേശത്തിലല്ല കേരള രാഷ്ട്രീയത്തില്‍ സജീവമായതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിപ്പെടുമോ എന്നതൊക്കെ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. പലരും ഇക്കാര്യങ്ങളില്‍ തന്നോട് അഭിപ്രായം പറയുന്നുണ്ട്, അതൊക്കെ അവരുടെ സ്നേഹം എന്ന നിലയിലാണ് കാണുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമിന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പല കാര്യങ്ങളിലും വ്യക്തമായ ചിന്തകളുണ്ട്. കേരളത്തെക്കുറിച്ചും സുവ്യക്തമായ ചിന്തകളുണ്ട്. കേരളത്തെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തം പാര്‍ലമെന്റ് അംഗം എന്ന നിലയിലാണ്. തിരിച്ചുവരാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തരുത്. കേരളത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് നല്ല വേരുകളുണ്ട്. തിരിച്ചുവരണമെങ്കില്‍ സംഘടന, നേതൃത്വം, നല്‍കുന്ന സന്ദേശം എന്നീ മൂന്ന് കാര്യങ്ങള്‍ പ്രധാനമാണ്’, തരൂര്‍ പറഞ്ഞു.

ഡിസിസിയുടെയും വിവിധ സംഘടനകളുടെയും ക്ഷണം സ്വീകരിച്ച് 2009 മുതല്‍ കോഴിക്കോട് പല വേദികളിലും പ്രസംഗിക്കാനെത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ താന്‍ പ്രസംഗിക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നമെന്നും എന്തിനാണ് പ്രശ്നമെന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലരാണ് തരൂരിനെ ആക്രമിക്കുന്നതെന്ന കെ മുരളീധരന്റെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ആരാണ് മുഖ്യമന്ത്രി കുപ്പായം തയ്ച്ചതെന്ന് മുരളീധരന്‍ തന്നെ വിശദീകരിക്കട്ടെ എന്നായിരുന്നു തരൂരിന്റെ മറുപടി. ജനങ്ങളില്‍ ആവേശം വളര്‍ത്താന്‍ കഴിയുന്ന നേതാവിനെ കൊണ്ടുവരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ കുറ്റം പറയാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ