യുഡിഎഫിൽ തുടരുമെന്ന് ആർഎസ്പി; ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും

യുഡിഎഫുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ആർ.എസ്.പി തീരുമാനം. യു.ഡി.എഫ് യോ​ഗത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ നിന്നും ആർ.എസ്.പി പിന്നോട്ട് പോയി.

തിങ്കളാഴ്ച രാവിലെ നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ ആർഎസ്പി നേതാക്കൾ പങ്കെടുക്കും. കോൺഗ്രസിലെ തമ്മിലടിയിൽ അതൃപ്തി ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കാനും തീരുമാനമായി.

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ വിശദമായ ഉഭയകക്ഷി ചർച്ചയില്ലാത്തതിന് പിന്നാലെയാണ് യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആർ.എസ്.പി അറിയിച്ചത്.

ഉഭയകക്ഷി ചർച്ച ആവശ്യപ്പെട്ട് ആർ.എസ്.പി കത്ത് നൽകി 40 ദിവസമായിട്ടും നടപടിയുണ്ടാകത്തതിൽ പ്രതിഷേധിച്ചായിരുന്നു യോ​ഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഇതോടെ പാർട്ടി മുന്നണി വിടുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നു.

എന്നാൽ നേരത്തെ പാർട്ടി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നെങ്കിലും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്.

തല്ക്കാലം യുഡിഎഫിൽ നിന്നുകൊണ്ട് മുന്നണിയേ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതുവികാരം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാണമെന്നാണ് ആർ എസ് പിയുട കാഴ്ചപ്പാട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം