മുഖ്യമന്ത്രിയുടെ കട്ടിലിന് 1 ലക്ഷം രൂപ, ചുവപ്പ് പരവതാനിക്ക് 16,000, ടാക്‌സിക്ക് പത്തര ലക്ഷം, ഡീസലിന് ഏഴേ മുക്കാല്‍ ലക്ഷം; ആഗോള അയ്യപ്പ സംഗമത്തിന് പൊട്ടിച്ചത് 11 കോടി

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തുറന്നു കാണിക്കുന്നത് അടിമുടി ധൂര്‍ത്തിന്റെ കണക്കാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശക്തമായ ഹൈക്കോടതി ഇടപെടലും അന്വേഷണവും ആരംഭിക്കുന്ന ഘട്ടത്തിലായിരുന്നു ആഗോള അയ്യപ്പ സംഗമം നടത്തിയത്. അന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും സര്‍ക്കാരില്‍ നിന്നും 1 രൂപ പോലും എടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ നടത്തിയ പരിപാടിയിലുണ്ടായ വ്യാപക ക്രമക്കേട് വലിയ ഞെട്ടലുണ്ടാക്കുന്നതാണ്. മൊത്തം 10.99 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് ചെലവായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതില്‍ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടില്‍നിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേര്‍ത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീര്‍ക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ട്.

ബജറ്റില്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നിരക്കിലാണ് അയ്യപ്പ സംഗമത്തിന് ചെലവായിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായതെന്നാണ് കണക്ക്. സംഗമം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവാക്കിയിട്ടുണ്ട്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും ചെലവാക്കി, കോര്‍ണര്‍ സോഫയ്ക്ക് 65000. പമ്പ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികള്‍ ദേവസ്വം സ്വത്തായി മാറ്റിയെന്നാണ് പറയുന്നത് എന്നാല്‍ ഇത് എങ്ങോട്ട് മാറ്റി എന്നതില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല.

വേദിയില്‍ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടക്കാത്ത ഭജനയുടെ പേരില്‍, നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലില്‍ ഉണ്ട്. ഉപഹാരമായി നല്‍കിയ അയ്യപ്പവിഗ്രഹങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ കൃത്യമല്ലെന്നതടക്കം വിവരം പുറത്തുവരുന്നുണ്ട്. പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളില്ലെന്നതടക്കം അടിമുടി അഴിമതിയാണ് വെളിവാകുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നല്‍കിയ കരാറില്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഇപ്പോള്‍ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടര്‍ടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാന്‍ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാല്‍, വാങ്ങിയ സാധങ്ങള്‍ സ്വത്തുവകയായി കാണിച്ചതില്‍ ഈ വാട്ടര്‍ ടാങ്ക് കാണുന്നില്ല. 150 മെത്തകള്‍ വാങ്ങിയതായി സ്റ്റേറ്റ്മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമകേന്ദ്രത്തിനാണ് നല്‍കിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.

ടാക്സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായി. പ്രഭാതഭക്ഷണം (4000 പേര്‍) – 4.2 ലക്ഷം, ഉച്ചഭക്ഷണം (5000 പേര്‍) – 8.5 ലക്ഷം, വൈകീട്ട് ചായ (5000 പേര്‍) – 2 ലക്ഷം, രാത്രിഭക്ഷണം (3000 പേര്‍) – 4.5 ലക്ഷം, എട്ട് അടി ഉയരമുള്ള സുരക്ഷാവേലി – 3.24 ലക്ഷം ഇങ്ങനെ കണക്കുകള്‍ നീളുകയാണ്.

Latest Stories

പൂരം കലക്കിയതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന ഇല്ല, തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി എസ്‌ഐടി റിപ്പോര്‍ട്ട്; 'പൊലീസ് നടപടികളല്ല പ്രശ്‌നങ്ങള്‍ക്ക് കാരണം'

സംസ്കാരത്തിന്റെ ശബ്ദം അധികാരത്തെ കടന്നപ്പോൾ

അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകള്‍ വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡ്; സര്‍ക്കാരിന് കണക്ക് പറയാന്‍ അധികാരമില്ലെന്ന് വി എന്‍ വാസവന്‍; എല്ലാം ദേവസ്വം ബോര്‍ഡ് പറയും

കൊച്ചി മെട്രോ സര്‍വ്വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചു; ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം; ശിവരാത്രിയ്ക്ക് പ്രത്യേക സര്‍വ്വീസ്

കരുത്തും ആഡംബരവും ഒന്നിച്ച എംജി 'മജസ്റ്റർ'; വാങ്ങുന്നതിനു മുൻപ് അറിയാൻ!

'ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവ് വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്'; മൂന്ന് കോടി രൂപയാണ് ആകെ ചെലവ്, ഇത് സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതെന്നും പി എസ് പ്രശാന്ത്

പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനകൊമ്പ് മോഷണം പോയി; അതീവ സുരക്ഷാ മേഖലയിലെ മോഷണം ഡിജെ പാര്‍ട്ടിയ്ക്ക് ശേഷം!

ഉത്തരവാദിത്തപ്പെട്ടവര്‍ കണക്കുകള്‍ ശരിയാക്കണം, അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് എം വി ഗോവിന്ദന്‍; ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക വിവാദങ്ങളില്‍ സിപിഎം നിലപാട്

മിനിമം ബാലന്‍സില്‍ ബാങ്കുകള്‍ ഒരു വര്‍ഷം ഈടാക്കിയത് 4818 കോടി രൂപ; സേവിങ്‌സ് അക്കൗണ്ടിലെ തുകയ്ക്ക് നല്‍കുന്ന പലിശയേക്കാളും ഉയര്‍ന്ന നിരക്കില്‍ പിഴ; പിഴ ഒഴിവാക്കണമെന്ന് പാര്‍ലമെന്ററി സമിതി

'നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക', എന്റെ അന്തസിന് മേല്‍ രണ്ടാമത്തെ അതിക്രമമായി എനിക്ക് തോന്നി; എന്റെ ശബ്ദം നാളെ മറ്റൊരു സ്ത്രീക്ക് സംസാരിക്കാനുള്ള ഭയം കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഞാനിത് പറയുന്നു: പിടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയ ആശ ആച്ചി ജോസഫ്‌