റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

വഞ്ചിയൂര്‍ കോടതിക്കുമുന്നില്‍ സിപിഎം റോഡും വസ്തുവും കൈയേറിയെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. കോടികള്‍ വിലയുള്ള പുറമ്പോക്ക് ഭൂമിയും നടപ്പാതയും സിപിഎം കൈയേറിയെന്നാണ് ആരോപണം. കൈയേറിയ ഭൂമിയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കും ഡ്രൈവിംഗ് സ്‌കൂള്‍ ഉള്‍പ്പെടെ സ്ഥാപിച്ചെന്നാണ് ആരോപണം.

അനധികൃത ബിനാമി സ്ഥാപനങ്ങളും തുടങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിവി രാജേഷ് പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിത നടപ്പാതയിലെ കാഴ്ചപരിമിതര്‍ക്കായുള്ള ടൈലുകള്‍ ഉള്‍പ്പെടെ ഇളക്കിമാറ്റി പാര്‍ട്ടി സ്മാരകത്തിന്റെ നിറത്തില്‍ ടൈലുകള്‍ പാകിയെന്നും രാജേഷ് ആരോപിക്കുന്നു.

കയ്യൂക്കിന്റെ ബലത്തില്‍ ബിനാമി ഡ്രൈവിംഗ് സ്‌കൂളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങി. സിപിഎം നേതാക്കളുടെ ചെറിയ പ്രതിമകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു കൈയേറ്റത്തിന് തുടക്കം. ആ സ്ഥാനത്ത് ഇപ്പോള്‍ ഇഎംഎസിന്റെയും എകെ ഗോപാലന്റെയും വലിയ പ്രതിമകള്‍ സ്ഥാപിച്ചെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഒപ്പം കൗണ്‍സിലര്‍ ഗായത്രിബാബുവിന്റെ ഓഫീസ് എന്നൊരു ബോര്‍ഡും സ്താപിച്ചിട്ടുണ്ട്. വസ്തുവും റോഡും കയ്യേറുന്നതിന് നേതൃത്വം നല്‍കിയ സിപിഎം ഏര്യാസെക്രട്ടറി വഞ്ചിയൂര്‍ പി.ബാബുവിനും മകളും കൗണ്‍സിലറുമായ ഗായത്രിബാബുവിനും സിപിഎം നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ