റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

വഞ്ചിയൂര്‍ കോടതിക്കുമുന്നില്‍ സിപിഎം റോഡും വസ്തുവും കൈയേറിയെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. കോടികള്‍ വിലയുള്ള പുറമ്പോക്ക് ഭൂമിയും നടപ്പാതയും സിപിഎം കൈയേറിയെന്നാണ് ആരോപണം. കൈയേറിയ ഭൂമിയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കും ഡ്രൈവിംഗ് സ്‌കൂള്‍ ഉള്‍പ്പെടെ സ്ഥാപിച്ചെന്നാണ് ആരോപണം.

അനധികൃത ബിനാമി സ്ഥാപനങ്ങളും തുടങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിവി രാജേഷ് പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിത നടപ്പാതയിലെ കാഴ്ചപരിമിതര്‍ക്കായുള്ള ടൈലുകള്‍ ഉള്‍പ്പെടെ ഇളക്കിമാറ്റി പാര്‍ട്ടി സ്മാരകത്തിന്റെ നിറത്തില്‍ ടൈലുകള്‍ പാകിയെന്നും രാജേഷ് ആരോപിക്കുന്നു.

കയ്യൂക്കിന്റെ ബലത്തില്‍ ബിനാമി ഡ്രൈവിംഗ് സ്‌കൂളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങി. സിപിഎം നേതാക്കളുടെ ചെറിയ പ്രതിമകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു കൈയേറ്റത്തിന് തുടക്കം. ആ സ്ഥാനത്ത് ഇപ്പോള്‍ ഇഎംഎസിന്റെയും എകെ ഗോപാലന്റെയും വലിയ പ്രതിമകള്‍ സ്ഥാപിച്ചെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഒപ്പം കൗണ്‍സിലര്‍ ഗായത്രിബാബുവിന്റെ ഓഫീസ് എന്നൊരു ബോര്‍ഡും സ്താപിച്ചിട്ടുണ്ട്. വസ്തുവും റോഡും കയ്യേറുന്നതിന് നേതൃത്വം നല്‍കിയ സിപിഎം ഏര്യാസെക്രട്ടറി വഞ്ചിയൂര്‍ പി.ബാബുവിനും മകളും കൗണ്‍സിലറുമായ ഗായത്രിബാബുവിനും സിപിഎം നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ