ജനവാസ പ്രദേശങ്ങളെ പൂര്‍ണമായും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കും: മുഖ്യമന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണില്‍ നിന്ന് ജനാധിവാസ കേന്ദങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബഫര്‍സോണില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു ആശങ്കയും വേണ്ടാ. ഇക്കാര്യത്തില്‍ ചിലര്‍ അനാവശ്യ തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനപരിശോധനാ ഹര്‍ജിയുടെ ഹിയിറിംഗില്‍ കോടതിയില്‍ എല്ലാ രേഖകളും സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെയും ജിവനോപാധികളെയും നശിപ്പിക്കുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിവാസ കേന്ദ്രങ്ങളെ ബഫര്‍സോണുകളില്‍ നിന്ന് ഒഴിവ്വാക്കണമെന്ന് തന്നെയാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. യു ഡി എഫിന്റെ നിലപാടാണ് ഇതില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ജനവാസ മേഖല ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് യുഡി എഫ് സര്‍ക്കാര്‍കോടതിയില്‍ നല്‍കിയില്ല. ബഫര്‍ സോണ്‍ പരിധി 12 കി മി വരെ വേണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ബഫര്‍ സോണില്‍ ഏറ്റവും കൂടുതല്‍ കടും പിടുത്തം കാണിച്ചത് അന്ന് മന്ത്രിയായിരുന്ന ജയറാം രമേശാണ്.

കേന്ദ്രം ഇളവുകള്‍ തന്നത് തന്നെ ഇടതു സര്‍ക്കാരിന്റെ സമ്മര്‍ദ്ധം മൂലമാണെന്നും പിണറായി പറഞ്ഞു. ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്റര്‍ ആക്കിയത് ഇടതു സര്‍ക്കാരിന്റെ നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ അനാവിശ്യമായി ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest Stories

തേവലക്കരയിലെ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജറും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറും കേസിൽ പ്രതികൾ

സംസ്ഥാനത്ത് വീണ്ടും ഭർതൃപീഡന മരണം; ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കസ്റ്റഡിയിൽ

ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ച; അമിത് ഷായുടെ പ്രസംഗത്തെ കൈയടിച്ച് പിന്തുണച്ച് ശശി തരൂർ

'ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കും, പുനരധിവാസം വൈകിപ്പിച്ചത് കേസും കോടതി നടപടികളുമെന്ന് മന്ത്രി കെ രാജന്‍

'രക്ഷാപ്രവർത്തനം വൈകിയിട്ടില്ല'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്