ജനവാസ പ്രദേശങ്ങളെ പൂര്‍ണമായും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കും: മുഖ്യമന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണില്‍ നിന്ന് ജനാധിവാസ കേന്ദങ്ങള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബഫര്‍സോണില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു ആശങ്കയും വേണ്ടാ. ഇക്കാര്യത്തില്‍ ചിലര്‍ അനാവശ്യ തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനപരിശോധനാ ഹര്‍ജിയുടെ ഹിയിറിംഗില്‍ കോടതിയില്‍ എല്ലാ രേഖകളും സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെയും ജിവനോപാധികളെയും നശിപ്പിക്കുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിവാസ കേന്ദ്രങ്ങളെ ബഫര്‍സോണുകളില്‍ നിന്ന് ഒഴിവ്വാക്കണമെന്ന് തന്നെയാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. യു ഡി എഫിന്റെ നിലപാടാണ് ഇതില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ജനവാസ മേഖല ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് യുഡി എഫ് സര്‍ക്കാര്‍കോടതിയില്‍ നല്‍കിയില്ല. ബഫര്‍ സോണ്‍ പരിധി 12 കി മി വരെ വേണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ബഫര്‍ സോണില്‍ ഏറ്റവും കൂടുതല്‍ കടും പിടുത്തം കാണിച്ചത് അന്ന് മന്ത്രിയായിരുന്ന ജയറാം രമേശാണ്.

കേന്ദ്രം ഇളവുകള്‍ തന്നത് തന്നെ ഇടതു സര്‍ക്കാരിന്റെ സമ്മര്‍ദ്ധം മൂലമാണെന്നും പിണറായി പറഞ്ഞു. ബഫര്‍ സോണ്‍ പരിധി ഒരു കിലോമീറ്റര്‍ ആക്കിയത് ഇടതു സര്‍ക്കാരിന്റെ നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ അനാവിശ്യമായി ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക