തോറ്റും ജയിച്ചും പിളര്‍ന്നും യോജിച്ചുമാണ് കോണ്‍ഗ്രസ് വളര്‍ന്നത്, തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ: രമ്യ ഹരിദാസ്

വിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേയെന്ന് രമ്യ ഹരിദാസ് എം.പി. തോറ്റും ജയിച്ചും പിളര്‍ന്നും യോജിച്ചും തര്‍ക്കിച്ചും പ്രശ്നങ്ങള്‍ പരിഹരിച്ചും തന്നയാണ് പാര്‍ട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നതെന്നും രമ്യ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമ്യയുടെ പ്രതികരണം.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് തന്നെയാണ് രാജ്യം ഭരിച്ചതും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടി തന്നതും ഇന്ന് കേന്ദ്ര സര്‍ക്കാരിനെ വിറ്റഴിക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ശൃംഖലകള്‍ തന്നെ തീര്‍ത്തതും.
ഇതര പാര്‍ട്ടിക്കാര്‍ എന്നും ആഗ്രഹിച്ചത് കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയായിരുന്നു, കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും എന്നും എതിരാളികള്‍ തമ്മില്‍ ഐക്യത്തില്‍ ആയിരുന്നുവെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് കുറിപ്പ്

വിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ…ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയി ലൂടെ ആയിരുന്നില്ല.തോറ്റും ജയിച്ചും പിളര്‍ന്നും യോജിച്ചും തര്‍ക്കിച്ചും പ്രശ്‌നങ്ങള്‍ പരിഹരിച്ചും തന്നയാണ് പാര്‍ട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നത്.ശക്തിക്ഷയം സംഭവിച്ചത് പോലെ തന്നെ അതിഗംഭീരമായി തിരിച്ച് വന്നിട്ടുമുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്യം സ്വപ്നമായി കണ്ടുതുടങ്ങിയ കോണ്‍ഗ്രസിന് 1907 ലെ പിളര്‍പ്പ് ആദ്യ കടമ്പയായി.ജനകീയരും കഴിവുറ്റവരുമായിരുന്ന നേതാക്കള്‍ പരസ്പര വിരുദ്ധ ആശയത്തില്‍ എതിര്‍ചേരികളിലായി.മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യം വിഫലമായിതീരുമോ എന്ന സന്ദേഹമുയര്‍ന്നു.അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന എ.സി.മജുംദാറിന്റെ നിര്‍ത്തി വീണ്ടും ഒന്നായി.
അക്കാലത്തെ പ്രമുഖ നേതാക്കളായിരുന്ന മോത്തിലാല്‍ നെഹ്‌റുവും സി ആര്‍ ദാസും 1922 ല്‍ സ്വരാജ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് മാറി തെരഞ്ഞെടുപ്പില്‍ മത്സരിച്ച കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തു.പിന്നീട് അവരും പാര്‍ട്ടിയോട് ചേര്‍ന്നു.ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചിന്തകള്‍ക്ക് വിപരീതമായി,മത്സരത്തിലൂടെ സുഭാഷ് ചന്ദ്രബോസ് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായതും സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടുന്നതില്‍ നിന്നും പാര്‍ട്ടിയെ പുറകോട്ട് വലിച്ചിട്ടില്ല.
1951-52 ലെ ആദ്യ തെരെഞ്ഞെടുപ്പില്‍ 489 സീറ്റില്‍ 364 മാത്രമായിരുന്നു സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ നേട്ടം.
രണ്ടാം ലോകസഭ തെരെഞ്ഞെടുപ്പില്‍ 494 ല്‍ 371 എം.പിമാരുണ്ടായിരുന്ന പാര്‍ട്ടി മൂന്നാം ലോകസഭയില്‍ 361 അംഗങ്ങളായി ചുരുങ്ങി.
സ്വാതന്ത്ര്യം നേടി രണ്ട് പതിറ്റാണ്ടുകള്‍ മാത്രം പിന്നിട്ടപ്പോഴേക്ക് 1967 ല്‍ 520 അംഗ പാര്‍ലമെന്റ് 283 പേര്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്.10 വര്‍ഷം പിന്നിട്ട് 1977 ല്‍ 295 അംഗങ്ങളുമായി ജനതാപാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ 154 സീറ്റുമായി ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ലോകത്തെ മികച്ച നേതാക്കള്‍ക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.അവിടെ നിന്നും ഉയര്‍ത്തെഴുന്നേറ്റു,അതിന് ശേഷം 1989ല്‍ വി.പി.സിങും 1990 ല്‍ ചന്ദ്രശേഖറും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.ഐ.കെ ഗുജറാളും,എച്ച്.ഡി.ദേവഗൗഡയും എ.ബി. വാജ്‌പേയിയും കോണ്‍ഗ്രസ് ഇതര സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.പിന്നീട് ബഹു. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ 10 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് മുന്നണി രാജ്യം ഭരിച്ചില്ലേ?
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് തന്നെയാണ് രാജ്യം ഭരിച്ചതും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടി തന്നതും ഇന്ന് കേന്ദ്ര സര്‍ക്കാരിന് വിറ്റഴിക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ശൃംഖലകള്‍ തന്നെ തീര്‍ത്തതും.
ഇതര പാര്‍ട്ടിക്കാര്‍ എന്നും ആഗ്രഹിച്ചത് കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയായിരുന്നു,കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും എന്നും എതിരാളികള്‍ തമ്മില്‍ ഐക്യത്തില്‍ ആയിരുന്നു.കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനും അപഹസിക്കാനും എന്നും എല്ലാ പാര്‍ട്ടിക്കാരുടേയും കൊടിയുടെ നിറങ്ങളും മുഖംമൂടികളും വ്യത്യസ്തമായിരുന്നു എങ്കിലും അകമേ ഒരേ ലക്ഷ്യത്തില്‍ ആയിരുന്നു.
രാജ്യ പുരോഗതിയുടെ പോരാട്ടത്തിനിടയില്‍ കോണ്‍ഗ്രസിന് ബലി കൊടുക്കേണ്ടി വന്നത് പ്രിയപ്പെട്ട ഇന്ദിരാജിയുടെ രക്തമാണ് ,ചിതറിത്തെറിച്ച പോയത് പ്രിയ രാജീവ് ജിയുടെ തിരുശരീരമാണ്..കോണ്‍ഗ്രസിന്റെ നഷ്ടം എന്നും കോണ്‍ഗ്രസിന്റേതു മാത്രമായി തീരുകയും കോണ്‍ഗ്രസിന്റെ നേട്ടം രാജ്യത്തിന്റെ നേട്ടമായി തീരുകയും ചെയ്യുന്നത് നിര്‍വികാരതതോടുകൂടി കണ്ടു നില്‍ക്കേണ്ടി വരുന്നവരാണ് കോണ്‍ഗ്രസുകാര്‍…
കോണ്‍ഗ്രസ് തിരിച്ചു വരും,തെറ്റുകള്‍ തിരുത്തി ആര്‍ജ്ജിത ശക്തിയോടുകൂടി രാജ്യത്തെ ജനങ്ങളെ നയിക്കാന്‍ കോണ്‍ഗ്രസ് തിരിച്ചു വരും..
ജീവന്‍ നല്‍കിയും രക്തം നല്‍കിയും ഈ രാജ്യത്തെ പടുത്തുയര്‍ത്തിയ കോണ്‍ഗ്രസിന് തിരിച്ചു വരാതിരിക്കാന്‍ ആകുമോ? ഈ രാജ്യത്തെ ജനതയ്ക്ക് വേണ്ടി ജീവനും സമ്പത്തും ത്യജിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഈ രാജ്യത്തെ സാധാരണക്കാരന്റെ പ്രയാസങ്ങളില്‍ സാന്നിദ്ധ്യമാകാതിരിക്കാന്‍ ആകുമോ? കോണ്‍ഗ്രസ് തിരിച്ചു വരിക തന്നെ ചെയ്യും..
ഓരോ കോണിലും കോണ്‍ഗ്രസിന്റെ ഓരോ പോരായ്മകളെയും , ഓരോ വീഴ്ചകളെയും ആഘോഷിക്കുന്ന വ്യത്യസ്ത മുഖംമൂടിയണിഞ്ഞ് കോണ്‍ഗ്രസിനെ തകര്‍ക്കുകയെന്ന ഒരേ മനസ്സുമായി ഒരു കൂട്ടം പാര്‍ട്ടിക്കാര്‍ ചുറ്റുഭാഗവും നിന്ന് തകര്‍ക്കാന്‍ ശ്രമിക്കും എന്നറിയാം…പക്ഷേ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന തന്നെ ചെയ്യും..കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുക തന്നെ ചെയ്യും..കാരണം അത് ചരിത്രനിയോഗമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക