ഹൈസ്‌കൂള്‍ കാലം മുതലുള്ള പുകവലി ശീലം നിര്‍ത്താന്‍ പലരും പറഞ്ഞിട്ട് കേട്ടില്ല, എന്നാല്‍ ഒരാള്‍ക്കു വേണ്ടി മാണി സാര്‍ അതു നിര്‍ത്തി, പിന്നീടൊരിക്കലും ആ ചുണ്ടില്‍ സിഗരറ്റ് എരിഞ്ഞില്ല!

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. പാലാക്കാരുടെ സ്വന്തം മാണി സാറായിരുന്ന കെംഎം മാണിയെ കുറിച്ച് നേതാക്കളെല്ലാം ഓര്‍ത്തെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം മക്കളോടുള്ള സ്‌നേഹത്തെ കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. കാരണം ഹൈസ്‌കൂള്‍ കാലം മുതല്‍ കൂടെ കൂടിയ ശീലമായിരുന്നു മാണിക്ക് പുകവലി. അതൊരു ദുശ്ശീലമായി അദ്ദേഹം കണക്കാക്കിയതേയില്ലായിരുന്നു. രാഷ്ട്രീയ ജീവിത്തതില്‍ തിളങ്ങി നില്‍ക്കുമ്പോഴും അത് തുടര്‍ന്നു.

പലരും ഉപദേശിച്ചപ്പോള്‍ അത് ഒഴിവാക്കാന്‍ മാണി പലതവണ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ കടന്നു വന്ന നിമിഷത്തില്‍ തന്റെ മകള്‍ക്ക് വേണ്ടി അദ്ദേഹം ആ ശീലം എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുകയായിരുന്നു. മകള്‍ എല്‍സമ്മയ്ക്ക് വേണ്ടിയാണ് പുകവലി ശീലം അദ്ദേഹം ഒഴിവാക്കിയത്. മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുത്തച്ഛന്‍ ആകാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു അദ്ദേഹം. മകളുടെ ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല. ആരോഗ്യനില വഷളായി മകളെ ആശുപത്രിയിലാക്കേണ്ട സാഹചര്യം ഉണ്ടായി.

അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലായ നിമിഷത്തില്‍ കെ.എം മാണിയുടെ ദുഃഖം ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. തന്റെ മകളെയും കുഞ്ഞിനെയും ഒരു ആപത്തും കൂടാതെ രക്ഷപ്പെടുത്താന്‍ അദ്ദേഹം പ്രാര്‍ത്ഥന തുടങ്ങി. ഒരാപത്തും കൂടാതെ മകളെയും പേരക്കുട്ടിയെയും തിരിച്ചു തന്നാല്‍ ഞാന്‍ പുകവലി നിര്‍ത്താമെന്നും നേര്‍ച്ച നേര്‍ന്നു. ആ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയും ചെയ്തു. ഒരാപത്തും കൂടാതെ എല്‍സമ്മ പ്രസവിച്ചു. മാണിയും പറഞ്ഞ വാക്ക് പാലിച്ചു. പുകവലി പൂര്‍ണമായും നിര്‍ത്തി. പിന്നെ അന്നു തൊട്ട് ഇന്നു വരെ കെ.എം മാണിയുടെ ചുണ്ടില്‍ സിഗരറ്റെരിഞ്ഞിട്ടില്ല. ഇത് കുട്ടിയമ്മയും സമ്മതിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ