പേടിസ്വപ്‌നമായി വീണ്ടും കല്ലട; യുവതിക്കു നേരെ പീഡനശ്രമം; ബസ് അശ്രദ്ധമായി ഓടിച്ചതിനാല്‍ യാത്രക്കാരന്റെ തുടയെല്ല് ഒടിഞ്ഞു

കല്ലട ബസില്‍ യുവതിക്കു നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ട്രിച്ചി സ്വദേശിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫിനെ അറസ്റ്റു ചെയ്തു. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവെച്ചത്.

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. യാത്രാമധ്യേ ബസ് കാക്കഞ്ചേരിയിലെത്തിയപ്പോഴാണ് യുവതിക്ക് നേരെ പീഡനശ്രമമുണ്ടായത്. മലപ്പുറം തേഞ്ഞിപ്പാലത്തു വെച്ചാണ് ബസ് പൊലീസ് പിടികൂടുന്നത്. ജോണ്‍സണ്‍ ജോസഫ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമം തടയലിനുള്ള 354-ാം വകുപ്പ് പ്രകാരം കേസെടുത്തു. വൈകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കും. യുവതി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. യുവതി തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്.

യാത്രക്കാരോടുള്ള കല്ലട ബസ് ജീവനക്കാരുടെ മറ്റൊരു ക്രൂരത കൂടി പുറത്തു വന്നു. കഴിഞ്ഞ ദിവസം അമിത വേഗത്തിലും അശ്രദ്ധയോടെയും ഓടിച്ച ബസ് ഹമ്പില്‍ ചാടിയതിനാല്‍ യാത്രക്കാരന്റെ തുടയെല്ല് പൊട്ടി. പയ്യന്നൂര്‍ സ്വദേശി മോഹനനാണ് പരിക്കേറ്റത്. അലറി വിളിച്ച് കരഞ്ഞിട്ടും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്ന് മോഹനന്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മോഹനനെ മകന്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. 40 വര്‍ഷമായി ബംഗളൂരുവിലാണ് മോഹനന്‍. പെരുമ്പിലാവില്‍ നിന്നാണ് ഇയാള്‍ വാഹനത്തില്‍ കയറിയത്. 2.30- ഓടെ രാംനഗരയ്ക്ക് സമീപമാണ് സംഭവം. മോഹനന്‍ ഉറക്കത്തിലായിരുന്നു. അമിതവേഗത്തിലായിരുന്ന വണ്ടി ഹമ്പില്‍ ചാടിയതോടെ മോഹനന്‍ തെറിച്ചു വീഴുകയായിരുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ലെന്ന് മോഹനന്‍ പറഞ്ഞു. ഒടുവില്‍ അവസാന സ്റ്റോപ്പായ മടിവാളയില്‍ എത്തിയപ്പോഴാണ് ബസ് നിര്‍ത്തി മോഹനനെ ഇറക്കിയത്. മകനെത്തിയാണ് തന്നെ ആശുപത്രിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ കല്ലട ബസിന്റെ ജീവനക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. പാതിരാത്രിയില്‍ രാത്രിഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട പാതിവഴിയിലാക്കി പോയതായി വാര്‍ത്തകളുണ്ടായിരുന്നു. പെണ്‍കുട്ടി രാത്രിയില്‍ ബസിന് പിന്നാലെ ഓടിയിട്ടും കല്ലട ജീവനക്കാര്‍ കണ്ട ഭാവം നടിച്ചില്ല. യുവതി രാത്രിയില്‍ റോഡിലൂടെ ഓടുന്നത് കണ്ട് കടകളില്‍ ഉണ്ടായിരുന്നവര്‍ ഒച്ചയിട്ടിട്ടും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും കല്ലട ഡ്രൈവര്‍ ശ്രദ്ധിച്ചതേയില്ല. ഒടുവില്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ ഒരു ഡ്രൈവര്‍ കാര്‍ നിര്‍ത്തിയാണ് കാര്യം ബോധിപ്പിച്ചത്.

എന്നിട്ടും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയ്യാറായില്ല. രാത്രി 10.30യ്ക്ക് ദേശീയ പാതയിലൂടെ അഞ്ച് മിനിട്ടോളം ഓടിയാണ് യുവതി ബസില്‍ കയറിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ