ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടർന്ന് രഞ്ജിത്ത് ആശുപത്രിയില്‍; നടിയുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് മൊഴി

രഞ്ജിത്ത് ആശുപത്രിയില്‍. രാത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച രഞ്ജിത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രഞ്ജിത്തിന്റെ ഇസിജിയിലും വ്യതിയാനം ഉണ്ട്. ഇന്ന് തന്നെ രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

തനിക്കെതിരെ വന്ന ആരോപണങ്ങളെ നിഷേധിച്ചിരിക്കുകയാണ് രഞ്ജിത്ത്. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മൊഴി നല്‍കി. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാസ്പദമായ സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും.

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്.

Latest Stories

സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക; ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ബി. ഉണ്ണികൃഷ്ണൻ

എണ്ണവില കുതിച്ചുയരുന്നു; വാണിജ്യ സിലിണ്ടറിന് 195 രൂപ വര്‍ധനവ്; വിമാന ഇന്ധന വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് 2 ലക്ഷം കടന്നു

ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത് ; കുറച്ച് പിതാക്കന്മാർ ഊളത്തരം പറഞ്ഞു നടക്കുന്നു : പി. സി. ജോർജ്

പലതരം മാരീച വേഷങ്ങളില്‍ ബിജെപിയത്തുമെന്ന് മുഖ്യമന്ത്രി; 'അത് വിശ്വസിച്ചാല്‍ ഇന്നലെ വരെ ജീവിച്ചത് പോലെ കേരളത്തില്‍ ജീവിക്കാനാവില്ല'

'ഷഹീൻ ഷാ അഫ്രീദിയെ എത്രയും പെട്ടന്ന് പുറത്താക്കണം, എന്തിനാണ് അവൻ ടീമിൽ എന്ന് മനസിലാകുന്നില്ല'; തുറന്നടിച്ച് മുൻ പാക് താരം

രാജ്യങ്ങൾക്ക് ഇനി അമേരിക്കയുടെ ഒരു സഹായവും ലഭിക്കില്ല, എണ്ണ വേണമെങ്കിൽ ഹോർമുസ് നിങ്ങൾ തന്നെ പിടിച്ചെടുക്കൂ: ഡൊണാൾഡ് ട്രംപ്

യുവനടിയെ കാരവാനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

പോക്സോ കേസ് പ്രതി ജയിൽചാടി; മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

വൈഭവ് എതിർ ടീമിൽ കളിക്കാത്തത് ഞങ്ങളുടെ ഭാഗ്യമാണ്: റിയാൻ പരാഗ്

ദുബെ എനിക്കെതിരെ ഏത് ഷോട്ട് കളിക്കുമെന്ന് എനിക്കറിയാമായിരുന്നു, എന്റെ കുരുക്കിൽ അവൻ പെട്ടു: രവീന്ദ്ര ജഡേജ