രഞ്ജിനിയെ രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി; സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ചെയ്യ്ത അരുകൊല

അഞ്ചല്‍ സ്വദേശിനി രഞ്ജിനിയെയും ഇരട്ടക്കുട്ടികളെയും രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി. രഞ്ജിനിയുടെ നെഞ്ചിലും, കഴുത്തിലും പല തവണ രാജേഷ് കുത്തി. കൂടാതെ ഇരട്ടക്കുട്ടികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദിവില്‍ കുമാര്‍ എന്ന സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് രാജേഷ് ഈ കൊലപാതകം നടത്തിയത്. കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി ദിവില്‍ കുമാറിന്റെയും രഞ്ജിനിയുടെയും കേസ് വനിതാ കമ്മിഷന്റെ പരിഗണനയിലായിരുന്നു.

പട്ടാള ക്യാംപില്‍ വച്ചാണ് രാജേഷും ദിവിലും സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് തന്റെ പ്രശനങ്ങള്‍ പരിഹരിക്കാം എന്ന് ദിവിലിന് ഉറപ്പ് നല്‍കി. നാട്ടില്‍ എത്തിയ രാജേഷ് വൈകാതെ തന്നെ രജനിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ചു. ദിവില്‍ കുമാറുമായുള്ള ബന്ധം മറച്ചുവച്ച് അയാളെ കണ്ടെത്തി നല്‍കാമെന്ന് രഞ്ജിനിക്ക് ഉറപ്പ് നല്‍കി. ദിവില്‍ കുമാറിന്റെ വീടിന് അടുത്താണ് രഞ്ജിനി താമസിച്ചിരുന്നത്. പിന്നീട് രജനിയെയും അമ്മയെയും കുട്ടികളെയും 6 കിലോമീറ്റര്‍ അകലെയുള്ള വാടക വീട്ടിലേക്ക് രാജേഷ് മാറ്റി.

കൊലപാതകം നടന്ന ദിവസം അമ്മയെ പുറത്തേക്ക് രാജേഷ് പറഞ്ഞ് അയച്ചിരുന്നു. ദിവിലിനെ കണ്ടെത്തി നല്‍കാം എന്ന് പറഞ്ഞ രാജേഷ് രജനിയോട് നീ പട്ടാള അധികാരികള്‍ക്ക് കത്തയക്കാന്‍ ആവശ്യപ്പെട്ടു. എഴുതുന്ന സമയത്ത് രാജേഷ് രജനിയുടെ കഴുത്തില്‍ കുത്തി. പിന്നീട് നെഞ്ചിലും കുത്തി. മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ കിടന്ന രണ്ട് കുട്ടികളെയും കഴുത്തറുത്തു കൊന്നു. തിരികെ വീട്ടില്‍ എത്തിയ അമ്മയാണ് മൃതദേഹങ്ങള്‍ കണ്ടത്.

കുട്ടികള്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ രജനിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു എന്നാണ് രാജേഷിന്റെ മൊഴി. രണ്ട് മാസമായി ഇതിന് വേണ്ടി പദ്ധതിയിടുകയായിരുന്നു ഇരുവരും. ദിവിലുമായുള്ള ബന്ധം ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. രാജേഷ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ