'ഡി.സി.സി പ്രസിഡന്റുമായി സഹകരിച്ചു പോകാന്‍ സാധ്യമല്ല; ഹക്കിം കുന്നിലിനെ മാറ്റണം'; പ്രചാരണപരിപാടികള്‍ നിര്‍ത്തിവെച്ച് ഉണ്ണിത്താന്‍ മടങ്ങി

കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന് ഉണ്ണിത്താന്‍ അറിയിച്ചു. പ്രതിഷേധ സൂചകമായി ചെര്‍ക്കളയില്‍ നടത്താനിരുന്ന ഇന്നത്തെ പ്രചാരണ പരിപാടി ഉണ്ണിത്താന്‍ ഉപേക്ഷിച്ചു. ഡി.സി.സി പ്രസിഡന്റ് പറയുന്നതു പോലെ ചലിക്കാന്‍ തനിക്കാവില്ലെന്നാണ് ഉണ്ണിത്താന്റെ നിലപാട്.

പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഉണ്ണിത്താന്‍ ആദ്യ ദിവസം ഉച്ചഭക്ഷണം പോലും ലഭിച്ചില്ലെന്നും ആരോപിച്ചു. പ്രചാരണ പരിപാടിക്ക് കൃത്യമായ രൂപരേഖയില്ലെന്നും പ്രസിഡന്റ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞതായി ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ യു.ഡി.എഫ് നേതാക്കളുടെ യോഗം ഡിസിസി വിളിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ