'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

മന്ത്രിസഭാ രൂപവത്കരണത്തിന്റെ ഭാഗമായി കെ.സി. വേണുഗോപാലിന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. കന്റോണ്‍മെന്റ് ഹൗസില്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വഴുതക്കാടുള്ള രമേശ് ചെന്നിത്തലയുടെ വീട്ടിസും പോയതിന് ശേഷമാണ് കെസിയെ കാണാനെത്തിയത്.

കെസി വേണുഗോപാലുമായി വിഡി സതീശന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. ഞങ്ങള്‍ എന്നും കാണുന്നവരാണെന്നും വിഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനത്തില്‍ അടിയുറച്ച് നില്‍ക്കുമെന്നും കെ സി വ്യക്തമാക്കി. ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരികയെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാമെന്നും പാര്‍ട്ടിയാണെല്ലാമെന്നും ഒരിക്കല്‍ കൂടി വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ ആ പാര്‍ട്ടി തീരുമാനത്തിന് മേല്‍ അടിയുറച്ചു നിന്ന് പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിലുണ്ടായ മുഖ്യമന്ത്രി ചര്‍ച്ചകളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും ചോദിച്ചപ്പോള്‍ ആ ചര്‍ച്ചകള്‍ക്കൊന്നും ഇനി ഒരു പ്രസക്തിയുമില്ലെന്ന് പറഞ്ഞു കെസി ചോദ്യത്തെ ഖണ്ഡിച്ചു.

ഞങ്ങള്‍ എന്നും കൂടി കാണുന്നവരാ. ആ ചര്‍ച്ചകള്‍ക്കൊന്നും ഇനി ഒരു പ്രസക്തിയുമില്ല. ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക. കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം. പാര്‍ട്ടിയാണെല്ലാം. പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ ആ പാര്‍ട്ടി തീരുമാനത്തിന് മേല്‍ അടിയുറച്ചു നിന്ന് പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വി ഡി സതീശന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ ഒരു കോണ്‍ഗ്രസുകാരനായി നിന്ന് നല്‍കുക എന്ന ഉത്തരവാദിത്തം ആയിരിക്കും ഞാന്‍ നിര്‍വ്വഹിക്കുക.

വിഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞപ്പോള്‍ ആര്‍ക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോണ്‍ഗ്രസ് നേതാക്കളെന്നും എല്ലാ കാര്യങ്ങലും കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശനും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശന്‍ നേരിട്ട് പോയി കണ്ടിരുന്നു. മന്ത്രിസഭ രൂപീകരണത്തിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശനമെന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

Latest Stories

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്

മന്ത്രിമാരെ ഇന്നറിയാം, വകുപ്പ് വിഭജനത്തില്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ഘടകകക്ഷികള്‍ക്ക് പൂര്‍ണമായി വഴങ്ങില്ല; വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനും ആലോചന