പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പിവി അന്‍വറിന് അനുകൂല നിലപാടുമായി മുസ്ലീം ലീഗ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ പ്രവേശനം ചര്‍ച്ചയാകുമെന്നും അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

യുഡിഎഫ് അടിത്തറ അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് വിപുലമാക്കണം എന്നത് ന്യായമായ പൊളിറ്റിക്സ് ആണ്. സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം. അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വന്നിട്ടുണ്ട്. അന്‍വര്‍ വോട്ടുപിടിച്ചല്ലോ. എല്ലാം പോസിറ്റീവ് ആയി കാണണമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സ്വാഭാവികമായും കക്ഷി ബന്ധങ്ങളില്‍ അനുകൂലമായ മാറ്റം ഉണ്ടാകും. അത്തരം ചര്‍ച്ച ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ പിവി അന്‍വറിന്റെ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യം ചര്‍ച്ചയാവും അത് അനിവാര്യവുമാണ്. ലീഗ് എല്ലാ കാര്യത്തിലും മുന്‍കൈ എടുക്കാറുണ്ട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍വേണം ഇനി കാര്യങ്ങള്‍ വിലയിരുത്തേണ്ടതെന്നും ഇടി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫില്‍ നിന്ന് പുറത്തുവന്ന ശേഷം പിവി അന്‍വര്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനം സാധ്യമാകാതെ വന്നതോടെയായിരുന്നു അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റിയത്. മുസ്ലീം ലീഗിന്റെ അനുകൂല നിലപാട് അന്‍വറിന് പുതിയ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്