നട്ടാശേരിയില്‍ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം, ചോറ്റാനിക്കരയില്‍ സമരപ്പന്തല്‍ ഉയര്‍ന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും സില്‍വര്‍ ലൈനെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്നു. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമായി. സില്‍വര്‍ ലൈന്‍ കല്ലിടലിന് എത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. സര്‍വേ കല്ലുകളുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ കടത്തി വിട്ടില്ല. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് നട്ടാശേരിയില്‍ പ്രക്ഷോഭം നടക്കുന്നത്.

നട്ടാശേരിയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് കല്ലിടല്‍ നടപടികള്‍ വീണ്ടും ആരംഭിച്ചത്. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. നാട്ടപകാരും പൊലീസും തമ്മില്‍ സംഘര്‍ഷാവസ്ഥയിലാണ്. പൊലീസ് കണ്ണീര്‍ വാതകം ഉള്‍പ്പടെ എത്തിച്ചിട്ടുണ്ട്. കുഴിയിലപ്പടിയില്‍ സ്ഥിരം സമരപ്പന്തല്‍ ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം.

തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയിലും സില്‍വര്‍ സര്‍വേയ്‌ക്കെതിരെ സമരം നടക്കുകയാണ്. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സര്‍വേ കല്ലുകള്‍ മുഴുവന്‍ പിഴുതു മാറ്റാനാണ് തീരുമാനം. സര്‍വേ കല്ലുകള്‍ മുഴുവന്‍ പിഴുത് വാഹന ജാഥയായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൊണ്ടുപോകുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറിയിച്ചത്.

ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരപ്പന്തല്‍ ഉയര്‍ന്നു. സമരസമിതിയുടേയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തിലാണ് ചോറ്റാനിക്കരയില്‍ ജനകീയ സമരം മുന്നേറുന്നത്.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കേന്ദ്രാനുമതി വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാര്‍ലമെന്റില്‍ വച്ചാണ് കൂടിക്കാഴ്ച. പദ്ധതി വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അംഗീകാരം തേടി മുഖ്യമന്ത്രി തന്നെ നേരിട്ട് മോദിയെ കാണുന്നത്. സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ