പൂരം കളറാകും; തിരുവമ്പാടിയുടെ വെടിക്കെട്ടിന് തിരി കൊളുത്താന്‍ ഇക്കുറി പെണ്‍കരുത്ത്

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിലെ വെടിക്കെട്ട് ഇക്കുറി കളറാകും. തിരുവമ്പാടിയുടെ വെടിക്കെട്ട് വിസ്മയത്തിന് തിരി കൊളുത്തുന്നത് ഒരു സ്ത്രീയാണ്. ഒരു വീട്ടമ്മയാണ്. പുരത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സ്ത്രീയ്ക്ക് വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിക്കുന്നത്. പൂരപ്രേമികള്‍ ഒരു പോലെ ഉറ്റ് നോക്കുന്ന ആകാശവിസ്മയം ഒരുക്കാന്‍ തയ്യാറായിരിക്കുകയാണ് പന്തലങ്ങാട്ട് കുടുംബത്തിലെ അംഗമായ ഷീന സുരേഷ്.

മെയ് പത്തിനാണ് ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് കൊടിയേറുന്നത്. പൂരത്തിലെ വെടിക്കെട്ടിന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) ഔദ്യോഗിക അനുമതിയും നല്‍കിയിട്ടുണ്ട്. പെസോയുടെ പ്രത്യേക ലൈസന്‍സ് നേടിയ ഷീന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാര്‍ നേടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

പരമ്പരാഗത വെടിക്കെട്ടുകാരായ പന്തലങ്ങാട്ട് കുടുംബത്തിലെ സുരേഷിന്റെ ഭാര്യയാണ് ഷീന. വര്‍ഷങ്ങളായി പന്തലങ്ങാട്ടെ സ്ത്രീകള്‍ വെടിക്കെട്ടിന് സഹായികളായി എത്താറുണ്ട്. എന്നാല്‍ വലിയൊരു വെടിക്കെട്ടിന്റെ ലൈസന്‍സിയാകുന്നത് ഇതാദ്യമാണ്.

ഭര്‍ത്താവ് സുരേഷിനെ സഹായിക്കാനായി കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ പഠിച്ചെടുത്ത ഷീന ഗുണ്ട്, കുഴിമിന്നല്‍, മാലപ്പടക്കം, അമിട്ട് എന്നിവയുടെ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 25 വര്‍ഷമായി മേഖലയിലെ സജീവ സാന്നിദ്ധ്യമായ ഷീനയ്ക്ക് അകമഴിഞ്ഞ പ്രോത്സാഹനമാണ് സുരേഷ് നല്‍കുന്നത്.

കുഴി മിന്നലിന്റെ തോട്ടികള്‍, ആകാശത്ത് വിരിയുന്ന പാരച്യൂട്ട് കുടയുടെ രൂപകല്‍പന തുടങ്ങി വര്‍ണ വിസ്മയങ്ങളുടെ കൂമ്പാരമാണ് ഷീന പൂരനഗരിയ്ക്കായി കാത്തുവച്ചിരിക്കുന്നത്. പൂരം അടുത്തെത്താറായതോടെ വെടിക്കെട്ട് ഒരുക്കങ്ങളും വേഗത്തില്‍ പുരോഗമിക്കുകയാണ്. സുരേഷിന്റെ മേല്‍നോട്ടത്തില്‍ കരിമരുന്ന പണികള്‍ മികച്ച രീതിയില്‍ നടക്കുകയാണ്.

വെടിക്കെട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രണ്ട് മക്കളുടെ അമ്മ കൂടിയായ ഷീന. മെയ് 8 ന് വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടും, മെയ് 11ന് രാവിലെ പ്രധാന കരിമരുന്ന് പ്രയോഗവും നടക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക