പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിൽ വാക്കേറ്റം; രിയാ നേതൃത്വം ഇടപെട്ടു സമ്മേളനം നിർത്തിവച്ചു

പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനം വാക്കേറ്റത്തെ തുടർന്ന് നിർത്തിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് ഒടുവിൽ വാക്കേറ്റത്തിലേക്കെത്തിയത്. ഒടുവിൽ സംഘർഷമൊഴിവാക്കാൻ ഏരിയാ നേതൃത്വം ഇടപെട്ടു സമ്മേളനം നിർത്തിവെപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകന്റെ വസതിയിലായിരുന്നു മീൻതെരുവ് ബ്രാഞ്ച് സമ്മേളനം. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് അതത് ലോക്കൽ കമ്മിറ്റികളിൽനിന്ന് ഒരംഗത്തിനു ചുമതലനൽകും. മീൻതെരുവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ചുമതല പൊന്നാനി നഗരം ലോക്കൽ സെന്റർ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) ജില്ലാസെക്രട്ടറിയുമായ കെ.എ. റഹീമിനായിരുന്നു. എന്നാൽ റഹീമിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ബ്രാഞ്ച് കമ്മിറ്റിയംഗവും പൊന്നാനി നഗരസഭാ കൗൺസിലറുമായ സൈഫുദ്ദീൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതോടെ സമ്മേളനം അനിശ്ചിതത്വത്തിലായി.

പൊന്നാനിയിൽ സി.പി.എം. പ്രവർത്തകർക്കിടയിൽ വിഭാഗീയതയുടെ വിത്തിട്ടത് റഹീമാണെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. പി. ശ്രീരാമകൃഷ്‌ണനെ സ്ഥാനാർഥിയാക്കണമെന്നു നേതൃത്വത്തോട് ആവശ്യപ്പെടാൻ പൊന്നാനി ഹാർബർ കേന്ദ്രീകരിച്ച് റഹീമിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിയിരുന്നു. അതാണ് പൊന്നാനിയിൽ പ്രതിഷേധപ്രകടനം വരെയുള്ള പ്രശ്‌നങ്ങൾക്കു വഴിവെച്ചതെന്ന ആരോപണം ഉയർത്തിയാണ് സമ്മേളന പ്രതിനിധികൾ പ്രതിഷേധിച്ചത്.

റഹീമിനെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുന്നതു സംഘർഷത്തിലേക്കു നീങ്ങുമെന്നതിനാൽ ഏരിയാ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് മറ്റൊരുദിവസം നടത്താമെന്ന തീരുമാനത്തിൽ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ