'നൈറ്റ് ലൈഫ് ഇങ്ങനെയല്ല'; മാനവീയം വീഥിയ്ക്ക് വിലങ്ങിട്ട് പൊലീസ്, 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണം

മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്. രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥിയിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണം. സ്റ്റേജ് പരിപാടികളും ഉച്ചഭാഷിണിയും പൂർണമായും ഒഴിവാക്കണമെന്നും കമ്മിഷണർക്ക് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ശുപാർശ നൽകി.

ഡ്രക് ഡിറ്റക്ഷൻ കിറ്റുകൾ, ബ്രത്ത് അനാലിസസർ എന്നിവ മാനവീയത്ത് നടപ്പിലാക്കാൻ സാദ്ധ്യതയുള്ളതായി തിരുവനന്തപുരം കമ്മിഷണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാരിന്റെ കേരളീയം പരിപാടി അവസാനിച്ചതിനാൽ മാനവീയത്ത് തിരക്ക് കുറയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മാനവീയം വീഥിയിൽ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാന ഉച്ചഭാഷിണി ഉപയോഗിക്കാൻ ഒരാൾക്ക് അനുമതി നൽകുന്നത് മറ്റുള്ളവർക്ക് തടസമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസിന്റെ നിരീക്ഷണം. അക്രമങ്ങൾ ആവർത്തിച്ചാൽ നിയന്ത്രണങ്ങൾ ഇനിയും വർദ്ധിപ്പിക്കും. നൈറ്റ് ലൈഫ് എന്ന് പറയുന്നത് ഷോപ്പിംഗ്, എന്റർടൈൻമെന്റ്, ഡൈനിംഗ് എന്നിവയൊക്കെയാണ്.

സ്ത്രീകൾ, കുടുംബങ്ങൾ, പ്രായമായവർ, കുട്ടികൾ, യുവാക്കൾ എല്ലാവരും ഇവിടെ വരണം. ഒരാളുടെ എൻജോയിൻമെന്റ് മറ്റുള്ളവർക്ക് ശല്യമാകാൻ പാടില്ല. എല്ലാം സ്വതന്ത്യമായ എന്റർടെയിൻമെന്റ് അല്ല. റോഡിൽ പോയി എന്തും ചെയ്യാനാകില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പത്ത് മണികഴിഞ്ഞാൽ മൈക്ക്, ഡ്രംസ് എന്നിവ ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിയമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനവീയം വീഥിയിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി