സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്, പ്രളയകാലത്ത് ഗൂഢാലോചന നടന്നതായി പൊലീസ്

സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്കെതിരെ തെളിവുണ്ടെന്ന് പൊലീസ്. വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

വ്യാജരേഖ നിര്‍മ്മിച്ചതില്‍ ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വാദം. ഇത് സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയമുണ്ടായ സമയത്താണ് വ്യാജരേഖ നിര്‍മ്മിച്ചത് സംബന്ധിച്ചുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളാക്കിയതെന്നാണ് ഫാദര്‍ പോള്‍ തേലക്കാട്ടും ഫാദര്‍ ആന്റണി കല്ലൂക്കാരനും കോടതിയെ അറിയിച്ചത്. മൂന്നാം പ്രതിയായ ആദിത്യയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് തങ്ങള്‍ക്കെതിരെ മൊഴി എടുപ്പിക്കുകയായിരുന്നുവെന്നും വൈദികര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കോടതി കേസ് പരിഗണിച്ചപ്പോള്‍ വൈദികരെ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കുകയായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം