മാത്യു കുഴൽനാടൻ പോക്സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായെന്ന് തെളിയിച്ചാൽ രാജി ആവശ്യപ്പെടും: രാഹുൽ മാങ്കൂട്ടത്തില്‍‍

പോക്സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴൽനടൻ ഹാജരായി എന്ന് തെളിയിക്കുകയാണെങ്കിൽ അദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. അതേസമയം ഒരു കടലാസ് കഷ്ണം പൊക്കി പിടിച്ചു കൊണ്ട് മാത്യു കുഴൽനാടൻ പ്രതിക്ക് വേണ്ടി ഹാജരായി എന്നും, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ പോലെ രാജി ആവശ്യപ്പെടണമെന്നുമാണ് ചില ഓൺലൈൻ പത്രങ്ങളും, ദേശാഭിമാനിയും പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തില്‍‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ആരാണ് ഹാജരാകുന്നത് എന്നതിനെ സംബന്ധിച്ച് ആധികാരികമായ രേഖ കോടതിയിൽ നിന്നുള്ള ഉത്തരവോ, വിധിപ്പകർപ്പോ ആണ്. അതിൽ മറ്റൊരു അഭിഭാഷകൻ്റെ പേരാണ് ഉള്ളത്. എന്നിട്ടും, പ്രതിക്ക് വേണ്ടി മാത്യു കുഴൽനാടൻ ഹാജരായി എന്ന നുണ പ്രചരിപ്പിക്കുകയും, അത് തെളിയിക്കാൻ വെല്ലുവിളിച്ചു കൊണ്ടുള്ള എന്റെ ഡയറക്ട് ചോദ്യത്തിന് പിടി തരാതെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു തടി തപ്പുകയുമാണ് സഖാക്കൾ എന്നും രാഹുൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ചാനൽ ചർച്ചയിൽ ഞാൻ പറഞ്ഞൊരു കാര്യത്തെ കുറിച്ച് രണ്ട് മൂന്ന് ദിവസമായി സോഷ്യൽ മീഡിയ സ്പെയ്‌സിൽ സഖാക്കൾ വലിയ ചർച്ചയാണല്ലോ…

അതിന് മറുപടി പറയാമെന്നു കരുതി.

പോക്സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴൽനടൻ “ഹാജരായി” എന്ന സിപിഎം വാദത്തോട്, അങ്ങനെ “മാത്യു കുഴൽനാടൻ ഹാജരായി” എന്ന് തെളിയിക്കുകയാണെങ്കിൽ അദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന എന്റെ അഭിപ്രായം സത്യം തന്നെയാണ്. ഞാൻ ഇന്നും അതിൽ ഉറച്ചു നിൽക്കുന്നു, വീണ്ടും ആ നിലപാട് ആവർത്തിക്കുന്നു.

ഒരു കടലാസ് കഷ്ണം പൊക്കി പിടിച്ചു കൊണ്ട് മാത്യു കുഴൽനാടൻ പ്രതിക്ക് വേണ്ടി ഹാജരായി എന്നും, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ പോലെ രാജി ആവശ്യപ്പെടണമെന്നുമാണ് ചില ഓൺലൈൻ പത്രങ്ങളും, ദേശാഭിമാനിയും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഞാൻ ഈ പോസ്റ്റിനോപ്പം കോടതി ഉത്തരവ് കൂടി പങ്ക് വക്കുകയാണ്. ആരാണ് ചർച്ചക്ക് കാരണമായ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായത് എന്നതിന്റെ തെളിവാണിത്. ഇതിൽ മാത്യു കുഴൽനാടൻ എന്നാണോ കാണുന്ന പേര്?

ആരാണ് ഹാജരാകുന്നത് എന്നതിനെ സംബന്ധിച്ച് ആധികാരികമായ രേഖ കോടതിയിൽ നിന്നുള്ള ഉത്തരവോ, വിധിപ്പകർപ്പോ ആണ്. അതിൽ മറ്റൊരു അഭിഭാഷകൻ്റെ പേരാണ് ഉള്ളത്. എന്നിട്ടും, പ്രതിക്ക് വേണ്ടി മാത്യു കുഴൽനാടൻ ഹാജരായി എന്ന നുണ പ്രചരിപ്പിക്കുകയും, അത് തെളിയിക്കാൻ വെല്ലുവിളിച്ചു കൊണ്ടുള്ള എന്റെ ഡയറക്ട് ചോദ്യത്തിന് പിടി തരാതെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു തടി തപ്പുകയുമാണ് സഖാക്കൾ.

ഒരിക്കൽ കൂടി പറയുന്നു.

മാത്യു കുഴൽനാടനാണ് ഹാജരായത് എന്ന വാദം തെളിയിക്കുന്ന രേഖ കാണിക്കൂ. അതിന് കഴിയാത്ത പക്ഷം ഞാൻ പങ്ക് വച്ച രേഖ പ്രകാരം മാത്യു കുഴൽനാടനല്ല ഹാജരായത് എന്ന സത്യം നിങ്ങൾ അംഗീകരിക്കണം.

വീണ്ടും വീണ്ടും നുണകൾ പറഞ്ഞാലോ, എന്നെ പരിഹസിച്ചാലോ, “കോപ്പി പേസ്റ്റ് ” കമൻ്റിട്ടാലോ സത്യം സത്യമല്ലാതാകുന്നില്ല.

നിങ്ങൾക്ക് ആശ്വാസം നൽകുന്നത് ഇത്തരം സൈബർ ഇടങ്ങളിലെ നുണ പ്രചാരണങ്ങളും,വസ്തുത വളച്ചൊടിക്കൽ പരിപാടികളുമാണെങ്കിൽ അത് തുടർന്നോളൂ.

സഖാക്കളുടെ നിലവാരത്തിലേക്ക് ഇറങ്ങി ആടിനെ പട്ടിയാക്കുന്ന രാഷ്ട്രീയ ശൈലി ശീലിച്ചിട്ടില്ലാത്തത് കൊണ്ട് സത്യമെന്ന് തോന്നുന്നതെ പറയാറുള്ളൂ. അതിൽ ധാർമികതയുടെ അംശമുണ്ട്. അത് കൊണ്ട് കുപ്രചാരണങ്ങൾക്കിടയിലും പറഞ്ഞതിൽ ഉറച്ചു നിൽക്കാൻ കഴിയുന്നു. അതാണ്‌ നിങ്ങളുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ