പ്ലസ്ടു കോഴക്കേസ്: കെ.എം ഷാജിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കെ.എം. ഷാജിയെ ഇന്നലെ ഇ.ഡി. 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയ രേഖകളെ കുറിച്ച് ചോദിച്ചറിയാനാണ് ഇന്ന് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.

2014 ലെ യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് സ്‌കൂളിന് പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ച് കിട്ടാന്‍ കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കേസില്‍ നേരത്തെ ഷാജിയുടെ ഭാര്യയില്‍ നിന്നും, മറ്റ് മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നും ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് സംഘം ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകള്‍ വിജിലന്‍സ് പരിശോധിച്ചു. മറ്റ് ചെലവുകള്‍ എന്ന രീതിയില്‍ രേഖപ്പെടുത്തിയ 25 ലക്ഷം കോഴ നല്‍കിയ പണമാകാം എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് വിജിലന്‍സ് എഫ്.ഐ.ആര്‍ നല്‍കിയിരുന്നു.

എം.എല്‍എയ്‌ക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ നിര്‍ദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥനരഹിതവും, രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഷാജിയുടെ വാദം.

കേസില്‍ ഇ.ഡി 2020 നവംബറില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് സമയം അനുവദിച്ചിരുന്നു. ഷാജിയുടെ കോഴിക്കോടുള്ള വീടിന് 1.62 കോടി രൂപ വില വരുമെന്നാണ് കോര്‍പറേഷന്‍ നല്‍കിയ റിപ്പോര്‍ട്ട്.

ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വായ്പ എടുത്ത രേഖകളും, ഭാര്യ വീട്ടില്‍ നിന്ന് ലഭിച്ച് തുകയുടേയും, ജ്വല്ലറികളിലെ നിക്ഷേപ വിഹിത്തിന്റേയും, മറ്റ് ബിസനസുകളുടേയും രേഖകള്‍ ഉള്‍പ്പടെ ഹാജരാക്കാനാണ് ഇ.ഡി അറിയിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം