കോണ്‍ഗ്രസിന്റെ വടിയുണ്ടെങ്കിലേ ഇടതിനു കൊടികെട്ടാന്‍ സാധിക്കൂ; തമിഴ്‌നാട്ടില്‍ സിപിഎം മത്സരിക്കുന്നത് ലീഗിന്റെ സഹായത്താലെന്ന് പികെ കുഞ്ഞാലിക്കുട്ടി

രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഒരിക്കലും സിപിഎമ്മിനാകില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പറയുന്നവര്‍ രാജ്യത്ത് 19 സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അതില്‍ തന്നെ പലസീറ്റിലും വിജയം ഉറപ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

19 സീറ്റില്‍ പതിനഞ്ചും കേരളത്തിലുമാണ്. ഇതിലൊക്കെ തോല്‍ക്കുകയും ചെയ്യും. കേരളത്തിനു പുറത്ത് മൂന്നോ നാലോ മത്സരിക്കുന്ന ഇടതുമുന്നണിക്ക് എങ്ങനെയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവുകയെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തമിഴ്‌നാട്ടില്‍ ഒരു സിപിഎം സ്ഥാനാര്‍ഥി ജയിക്കുന്നത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സഹായത്തിലാണ്. ബംഗാളിലായാലും കോണ്‍ഗ്രസ് പിന്തുണയ്ക്കണം. കോണ്‍ഗ്രസിന്റെ വടിയുണ്ടെങ്കിലേ ഇടതിനു കൊടികെട്ടാന്‍ സാധിക്കൂ എന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ