പിണറായി ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രു; ആരോപണങ്ങളുന്നയിക്കുന്നവര്‍ക്ക് സിപിഎമ്മിനെ അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി

പിണറായി വിജയന്‍ ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ വത്സന്‍ തില്ലങ്കേരി. ആര്‍എസ്എസ് കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവര്‍ക്ക് പിണറായി വിജയനെ അറിയില്ല. സിപിഎമ്മിനെയും അറിയില്ല, പ്രസ്ഥാനത്തെയും അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

കണ്ണൂരിലും മലബാറിലും നടന്ന എല്ലാ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് പിണറായി വിജയന്‍. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ നിലപാട് മാറിയിട്ടുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം കുറഞ്ഞത് പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷമാണെന്നും വത്സന്‍ തില്ലങ്കേരി അഭിപ്രായപ്പെട്ടു.

പിവി അന്‍വര്‍ പറയുന്നത് മലപ്പുറത്ത് ഒരു പ്രത്യേക വിഭാഗം ഭൂരിപക്ഷമാണെന്നാണ്. ഈ കണക്കുകള്‍ തെറ്റാണ്. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്. തൃശൂര്‍പൂരം കലക്കിയത് താനല്ല. താന്‍ പൂരം കണ്ടത് സിപിഐ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമാണ്. അന്ന് പ്രശ്‌നം പരിഹരിക്കാതെ സിപിഐ സ്ഥാനാര്‍ത്ഥി മാറി നില്‍ക്കുകയായിരുന്നെന്നും വത്സന്‍ തില്ലങ്കേരി ആരോപിച്ചു.

സിപിഐ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് തോല്‍വിയില്‍ സമനില തെറ്റിയതുകൊണ്ടാണ്. പൊലീസ് മേധാവിമാരുമായി താന്‍ മുന്‍പും കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും പൊലീസുകാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. അതില്‍ എന്താണ് തെറ്റെന്നും വത്സന്‍ തില്ലങ്കേരി ചോദിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക