മരിച്ചവരുടെ കണക്കെടുക്കാതെ വീണ്ടും പെൻഷൻ വിതരണം

ധന വകുപ്പിന്റെ ഉത്തരവു തദ്ദേശ സ്ഥാപനങ്ങള്‍ ലംഘിച്ചതോടെ പരേതരായ നൂറുകണക്കിനു പേര്‍ക്ക് ഇപ്പോഴും ക്ഷേമപെന്‍ഷന്‍ നല്‍കുന്നു. നിയമ ലംഘനം പുറത്തു വന്നിട്ടും ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് ഉറപ്പാക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാതെ, സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള ക്ഷേമപെന്‍ഷന്‍ ഈ മാസം വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചു. പാലക്കാട് ജില്ലയിലെ അയിലൂര്‍ പഞ്ചായത്തില്‍ പരേതനായ കര്‍ഷകത്തൊഴിലാളിക്ക് ഒന്നര വര്‍ഷത്തിലേറെ പെന്‍ഷന്‍ വിതരണം ചെയ്ത സംഭവം പുറത്തുവരികയും സഹകരണ സംഘത്തിന്റെ ഏജന്റിനെതിരെ കേസെടുക്കുകയും ചെയ്തതോടെയാണു ക്രമക്കേടുകള്‍ പുറത്തായത്.

സംസ്ഥാനത്തെ 42 ലക്ഷത്തില്‍പരം പേര്‍ക്ക് ഏഴു തരം സാമൂഹികക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതു തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിച്ച ശേഷമാണ്. മരിക്കുന്ന ഗുണഭോക്താവിനെ ഡേറ്റാ ബേസില്‍ നിന്നു നീക്കാന്‍ പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും വീഴ്ച വരുത്തുന്നതു ഗൗരവപൂര്‍വം വീക്ഷിക്കുമെന്നും ധനവകുപ്പ് നവംബര്‍ 29ലെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് അയിലൂര്‍ കയറാടി തെങ്ങുംപാടു സേതുവിനു മരണാനന്തരവും പെന്‍ഷന്‍ ലഭിക്കുന്ന വിവരം പുറത്തു വന്നത്.

2015 നവംബര്‍ നാലിനു മരിച്ച സേതുവിനു 2016 ജൂണ്‍ വരെ തപാല്‍ ഓഫിസ് വഴിയും തുടര്‍ന്നു 2017 ഓഗസ്റ്റ് വരെ നേരിട്ടും 20,900 രൂപ വിതരണം ചെയ്തതായാണു രേഖ. പെന്‍ഷന്‍ തുക വീട്ടിലെത്തിയില്ലെന്ന പരേതന്റെ മകന്റെ പരാതിയെ തുടര്‍ന്നു സഹകരണ സംഘത്തിന്റെ ഏജന്റിനെതിരെ നെന്മാറ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഏജന്റില്‍ നിന്നു സഹകരണ വകുപ്പ് ഇടപെട്ടു പണം തിരിച്ചു പിടിച്ചു. ഇതേ പഞ്ചായത്തിലെ മറ്റു രണ്ടു പരേതര്‍ക്കു പെന്‍ഷന്‍ വിതരണം ചെയ്ത വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

നിലവില്‍ പരേതരെ സംബന്ധിച്ച വിവരങ്ങള്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഡിബിടി സെല്ലില്‍ അറിയിക്കുന്നില്ല. അല്ലെങ്കില്‍ പരേതരുടെ ബന്ധുക്കള്‍ അറിയിക്കണം. ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ടു പെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ഇക്കാര്യം അറിയിക്കേണ്ടത് ഏജന്റുമാരാണ്. അവര്‍ വീഴ്ച വരുത്തിയാല്‍ പരിശോധിക്കാന്‍ നടപടികളില്ല.

പെന്‍ഷന്‍കാര്‍ 42.40 ലക്ഷം

സംസ്ഥാനത്ത് 14,68,648 പുരുഷന്മാരും 27,72,221 സ്ത്രീകളും അടക്കം 42,40,869 ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണുള്ളത് (ഈ മാസം ഒന്‍പതിലെ കണക്ക്). കര്‍ഷകത്തൊഴിലാളി, വയോധികര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, 50 വയസ്സു കഴിഞ്ഞ അവിവാഹിതര്‍, വിധവകള്‍ എന്നിവര്‍ക്കാണു പെന്‍ഷന്‍. 1100 രൂപയാണു പ്രതിമാസ പെന്‍ഷന്‍. 75 വയസ്സു കഴിഞ്ഞവര്‍ക്ക് 1500 രൂപ ലഭിക്കും. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കു സാമൂഹിക സുരക്ഷാ പെന്‍ഷനും വാങ്ങാം. എന്നാല്‍, 2017 ഫെബ്രുവരി ആറിനു മുന്‍പുള്ളവര്‍ക്കായി ഇതു പരിമിതപ്പെടുത്തിയിട്ടുണ്ട്.

Latest Stories

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്

ആ ഒരു കാരണം കൊണ്ടാണ് ഞാൻ 'നടികരി'ൽ അഭിനയിച്ചത്..: ഭാവന

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു