'ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴി എഴുതി നല്‍കിയത് പരാതിക്കാരി, എല്ലാത്തിനും കാരണക്കാരന്‍ ദല്ലാള്‍ നന്ദകുമാര്‍'; സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശങ്ങളെല്ലാം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് ഏറ്റുപറഞ്ഞ് പിസി ജോര്‍ജ്‌

സോളാർ ബലാത്സംഗ പരാതികേസിൽ പുതിയ വെളിപ്പെടുത്തലുമായി പി സി ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി എഴുതി നൽകിയെന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും , അന്ന് ഉമ്മൻചാണ്ടിക്കെതിരെ താൻ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ടായിരുന്നുവെന്നും പി സി ജോർജ് വെളിപ്പെടുത്തി. ദല്ലാൾ നന്ദകുമാറാണ് എല്ലാത്തിനും ഉത്തരവാദിയെന്നും , പൊതുപ്രവർത്തകർ അയാളെ സൂക്ഷിക്കണമെന്നും പി സി ജോർജ് പറഞ്ഞു.

സോളാർ പീഡനക്കേസിൽ പരാതിക്കാരിയോട് തോന്നിയ സഹതാപമാണ് അവരോട് പ്രതികരിക്കാതിരിക്കാൻ കാരണമെന്ന് പി സി ജോർജ് പറഞ്ഞു.
ഉമ്മൻചാണ്ടി മോശമായി പെരുമാറിയെന്ന പരാതിക്കാരി പറഞ്ഞതിൽ ആദ്യം സംശയിച്ചു.എന്നാൽ ആ സാഹചര്യം വച്ച് തെറ്റിദ്ധരിക്കുകയായിരുന്നു.പക്ഷെ ക്രൈംബ്രാഞ്ചിനോട് സംഭവം തെറ്റാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പിണറായി വിജയൻ അധികാരത്തിൽ വന്നതോടെ പരാതിക്കാരിയെ നേരിട്ട് വിളിപ്പിച്ച് പരാതി എഴുതി വാങ്ങി അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. പി സി ജോർജ് വെളിപ്പെടുത്തി.

സി.ബി.ഐ. അന്വേഷണം വന്നപ്പോൾ പരാതിക്കാരി വന്ന് സാഹായിക്കണം എന്ന് പറഞ്ഞു. ക്രൂശിക്കപ്പെട്ട ആ സ്ത്രീയോട് തോന്നിയ സഹതാപത്തിലാണ് അവരെ ഒന്നും പറയാതിരുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥരോട് പരാതി വസ്തുതാവിരുദ്ധമാണെന്നും. പ്രസ്താവന നടത്തിയത് രാഷ്ട്രീയ വൈരാഗ്യം തീർത്തതാണെന്നും പറഞ്ഞു. പരാതിക്കാരി തന്ന കടലാസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. അത് വായിച്ചപ്പോൾ താൻ പറഞ്ഞത് സത്യമാണന്ന് സിബിഐ സംഘത്തിന് മനസിലായെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

പറഞ്ഞ മൊഴി മാധ്യമങ്ങളോട് പറഞ്ഞാൽ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാൻ നിർദേശമുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും.എന്നാൽ അതിന് തന്നെക്കിട്ടില്ലെന്ന് വ്യക്തമാക്കിയതായി പി സി ജോർജ്

“ദല്ലാള്‍ നന്ദകുമാറാണ് ഇതിന്റെയെല്ലാം ആളെന്ന് എനിക്കറിയാം. അവനെ കണികണ്ടാല്‍ കഞ്ഞികിട്ടുകേല. അവന്‍ എന്ത് വൃത്തികേടും ചെയ്യുന്നവനാണ്. ഇവിടുത്തെ പൊതുപ്രവര്‍ത്തകരോട് പറയുകയാ, അവനെ സൂക്ഷിക്കണം. ആരേയും കെണിയില്‍പ്പെടുത്താന്‍ മിടുക്കനാണവന്‍. എന്റെടുത്ത് ഗണേഷ്‌കുമാറിന്റെ പേരോ ശരണ്യാമനോജിന്റെ പേരോശരണ്യാമനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ല”, പി സി ജോർജ് പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി