എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി പി.സി ചാക്കോ തുടരും

എന്‍സിപി സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോ തുടരും. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് മന്ത്രി എ.കെ.ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു.

പി.സി.ചാക്കോയെ പ്രസിഡന്റാക്കാന്‍ എ.കെ.ശശീന്ദ്രന്‍ – തോമസ് കെ തോമസ് വിഭാഗങ്ങള്‍ നേരത്തെ സമവായത്തിലെത്തിയിരുന്നു.അതേസമയം, തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് മുന്‍ ദേശീയ നേതാവ് ഇറങ്ങി പോയി.

മത്സരത്തിന് നോമിനേഷന്‍ നല്‍കിയ മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍.എ.മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്.

ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു. സംസ്ഥാനത്തെ എന്‍സിപി നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മുതിര്‍ന്ന നേതാവ് പീതാംബരന്‍ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ എന്‍സിപിയുടെ മന്ത്രിമാരില്ലെന്നും വ്യക്തമാക്കി.

Latest Stories

ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ല, അതൊരു തെറ്റായ ധാരണയാണ്‌ ; പൃഥ്വിരാജ്

എംആര്‍ അജിത്കുമാറിനെ വെട്ടി കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടില്ല, പൊലീസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി അജിത്കുമാര്‍

വെറും നാല് ക്യാച്ചല്ലേ അവൻ‌ വിട്ടുളളു, അതിനാണോ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്, യശസ്വി ജയ്സ്വാളിനെ പിന്തുണച്ച് മുൻ ക്രിക്കറ്റർ

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അവൻ ഇനിയെങ്കിലും കളിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താവും, ആ താരത്തിന്റെ പതനത്തിനായി കാത്തിരിക്കുന്നവരാണ് ഏറെയും, മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റർ

കേരളത്തിന്റെ പുതിയ പോലീസ് മേധാവി; മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി യുപിഎസ്‌സി

ഈ തുണ്ട് കടലാസല്ല, എഗ്രിമെൻറ് പുറത്തു വിടണം; ചുരുളി സിനിമയ്ക്ക് താൻ എതിരല്ലെന്ന് നടൻ ജോജു ജോർജ്

1,500 കോടി മുടക്കി നിര്‍മാണം, 30,000 പ്രൊഫഷണലുകള്‍ക്ക് തൊഴില്‍; ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഐടി സമുച്ചയം; 12.74 ഏക്കറില്‍ 30 നിലകളുള്ള ട്വിന്‍ ടവര്‍; തുറക്കുന്നു ലുലുവിന്റെ വിസ്മയം

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാലും പ്രഭാസും, 'കണ്ണപ്പ'യ്ക്കായി താരങ്ങൾ വാങ്ങിയത് ഇത്രയും തുക ?

അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ? ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ എന്ത് അധികാരം; വിമർശിച്ച് ഹൈക്കോടതി