ആർ.എസ്.എസിൻെറ നിഴലിനെയാണ് പ്രതിപക്ഷം ആക്രമിക്കുന്നത്, വാസ്തവത്തെയല്ല: "റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ" എന്ന പുസ്തകത്തിലെ നിരീക്ഷണം പങ്കുവെച്ച് സക്കറിയ

ബദ്രി നാരായണന്റെ “റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ” എന്ന പുസ്തകത്തിൽ ആർ.എസ്.എസ്സിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും പറ്റി നടത്തിയിട്ടുള്ള നിരീക്ഷണം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എഴുത്തുകാരൻ സക്കറിയ. ആർ.എസ്സ്.എസ്സിന്റെ പ്രതിച്ഛായയോടാണ് മറിച്ച് വാസ്തവത്തോട് അല്ല പ്രതിപക്ഷം യുദ്ധം ചെയ്യുന്നതെന്നും ഇതാണ് പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രശ്നമെന്നും മൊഴിമാറ്റത്തിൽ പറയുന്നു. ഇംഗ്ലീഷിൽ നിന്ന് സക്കറിയ തന്നെയാണ് പുസ്തകത്തിൽ നിന്നുള്ള പ്രസ്തുത ഖണ്‌ഡിക സ്വതന്ത്രമൊഴി മാറ്റം നടത്തിയിരിക്കുന്നത്.

ആർ എസ്സ് എസ്സ് അനുദിനം രൂപം മാറിക്കൊണ്ടിരിക്കു കയാണ്. പ്രതിപക്ഷകക്ഷികൾ ആക്രമിക്കുന്ന പ്രതിച്ഛായ വളരെ പഴയത് ആണ്. കാലഹരണപ്പെട്ടതാണ്. ഈ പാർട്ടികൾ, സത്യത്തിൽ, ആർ എസ്സ് എ സ്സിൻെറ നിഴലിനെ യാണ് ആക്രമിക്കുന്നത്. യഥാർഥ ആർ എസ്സ് എസ്സിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങൾ ഒരുക്കാനും അവർക്ക് കഴിയുന്നില്ല എന്നും കുറിപ്പിൽ പറയുന്നു.

സക്കറിയയുടെ കുറിപ്പിന്റെ പൂർണരൂപം:

ആർ എസ് എസ്സിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും പറ്റി ഈയിടെ വായിച്ച ശ്രദ്ധേയമായ നിരീക്ഷണം പങ്ക് വച്ച് കൊള്ളട്ടെ. ഒരു പക്ഷെ നിങ്ങളിൽ പലരും വായിച്ചു കഴിഞ്ഞ ബദ്രി നാരായണൻ്റെ “റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ” എന്ന പുസ്തകത്തിൽ നിന്നാണ് ഇത്. ഇംഗ്ലീഷിൽ നിന്ന് ഞാൻ സ്വതന്ത്രമൊഴി മാറ്റം നടത്തിയത്.

——————————

“ഒരു വശത്ത് സംഘ് (സംഘപരിവാർ) വിവിധ സ്രോതസ്സുകളിൽ നിന്ന് ശക്തി ഉൾക്കൊള്ളുകയും ഗ്രാമീണരുടെയും നാഗരിക രുടെയും ദരിദ്രരുടെയും ഇടയിൽ പ്രിയം നേടിയ ഒരു ഭാഷയും പ്രബോധനവും വികസിപ്പിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ അതിനെ ലാക്കാക്കി നീക്കങ്ങൾ നടത്തുന്നു. പക്ഷേ പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രശ്നം എന്തെന്നാൽ അവർ യുദ്ധം ചെയ്യുന്നത് ആർ എസ്സ് എ  സ്സിൻ്റെ പ്രതിച്ഛായയോടാണ് വാസ്തവത്തോട് അല്ല. ആർ എസ്സ് എസ്സ് അനുദിനം രൂപം മാറിക്കൊണ്ടിരിക്കു കയാണ്. പ്രതിപക്ഷകക്ഷികൾ ആക്രമിക്കുന്ന പ്രതിച്ഛായ വളരെ പഴയത് ആണ്. കാല ഹരണപ്പെട്ടതാണ്. ഈ പാർട്ടികൾ, സത്യത്തിൽ, ആർ എസ്സ് എ സ്സിൻെറ നിഴലിനെ യാണ് ആക്രമിക്കുന്നത്. യഥാർഥ ആർ എസ്സ് എസ്സിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങൾ ഒരുക്കാനും അവർക്ക് കഴിയുന്നില്ല.”

Latest Stories

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍