ദിനം പ്രതി നിരവധി രോഗികളെത്തുന്ന സർക്കാർ ആശുപത്രിയാണ് ആലപ്പുഴ മെഡിക്കൾ കോളജ്. എന്നാൽ ഏറെ പ്രതീക്ഷയോടെ ചികിത്സകൾക്കായി എത്തുന്ന രോഗികൾ ഇന്ന് കൂടുതൽ പണം കൊടുത്ത് സ്വകാര്യ പരിശോധന സംവിധാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സ്തനാര്‍ബുദ ചികിത്സക്കുള്ള മാമോഗ്രാം, സിടി സ്കാനര്‍ എന്നിവ പ്രവര്‍ത്തിക്കാതായിട്ട് വർഷം ഒന്നു കഴിഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹൃദ്രോഗ വിഭാഗത്തിലെ ഹാര്‍ട്ട് ലങ് യന്ത്രം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ പരിശോധനകൾക്കായി വൻ തുക മുടക്കി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.
സ്വകാര്യമേഖലയില്‍ മള്‍ട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളില്ലാത്ത ജില്ലകൂടിയാണ് ആലപ്പുഴ എന്നത് തന്നെ മെഡിക്കൽ കോളേജിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്. വിദ്ഗ്ധ ചികിത്സയ്ക്കായി ജില്ലയിലെ ജനങ്ങൾക്ക് ഏക ആശ്രയം വണ്ടാനം മെഡിക്കൽ കോളേജാണ്. പക്ഷെ ഇവിടെയാകട്ടെ പല വകുപ്പുകളിലും അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ പണിമുടക്കിലാണ്. ഒന്നുകിൽ കാലാവധി കഴിഞ്ഞത്, അതല്ലെങ്കില്‍ കേടായ നിലയിലാണ് ഉപകരണങ്ങൾ.
സ്താനാർബുദ്ധ ചികിത്സയ്ക്കുള്ള മാമോഗ്രാം, കാന്ഡസർ കെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സിടി സ്കാനർ എന്നിവ പ്രവർത്തന രഹിതമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹൃദ്രോഗ വിഭാഗത്തിലെ ഹാര്‍ട്ട് ലങ് യന്ത്രം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഹാര്‍ട്ട് ലങ് യന്ത്രം പുതിയത് അനുവദിച്ചുവെങ്കിലും എന്ന് വരും എന്ന് പ്രവചിക്കാനാകില്ല.
ഏതായാലും നിലവിലെ സാഹചര്യത്തിൽ വലയുന്നത് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ തന്നെയാണ്.സംസ്ഥാനത്ത് ആരോഗ്യ സംവിധാനം ഏറെ മെച്ചപ്പെടുന്നവെന്ന് പ്രഖ്യാപിക്കുമ്പോഴും ഇതുപോലുള്ള ഗതികേടിന്റെ ഉദാഹരണങ്ങൾ കൂടിവരികയാണ്.