പന്തീരാങ്കാവ് യു.എ.പി.എ കേസ്; അലന്‍ ഷുഹൈബിന് മൂന്നു.മണിക്കൂര്‍ സമയത്തേക്ക് പരോള്‍

പന്തീരാങ്കാവ് യുഎപിഎ കേസിലെ ഒന്നാം പ്രതി അലന്‍ ഷുഹൈബിന് പരോള്‍ അനുവദിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് അലന്‍ ഷുഹൈബിന് 3 മണിക്കൂര്‍ പരോള്‍ അനുവദിച്ചത്. അലന്‍ പരോള്‍ ലഭിച്ചതിനെതുടര്‍ന്ന് കോഴിക്കോട് വീട്ടിലെത്തി.

അലന്റെ അമ്മയുടെ അമ്മയുടെ സഹോദരിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ അടിസ്ഥാനത്തില്‍ ആ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരോളിന് അപേക്ഷിച്ചിരുന്നത്. ഇത് പരിഗണിച്ച കോടതി മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിക്കുകയായിരുന്നു.

മൂന്ന് മണിക്കൂര്‍ പരോള്‍ അനുവദിച്ചിരിക്കുന്നത് ജയിലില്‍ നിന്നും തിരിച്ചും ഉള്ള യാത്രാസമയം കൂട്ടാതെയാണ് എന്നാണ് മനസ്സിലാക്കുന്നത്. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അലനെ പാര്‍പ്പിച്ചിരിക്കുന്നത്. രാവിലെ പത്തരയോടെയാണ് അലന്‍ വീട്ടിലെത്തിയത്.

അലന്റെ വീടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്കാണ് അലനെ കൊണ്ടുവന്നിട്ടുള്ളത്. എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വന്‍ സുരക്ഷാസന്നാഹത്തോടെയാണ് അലനെ എത്തിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ അലന്‍ ഷുഹൈബിന്റെ പരോള്‍ സമയം അവസാനിക്കും.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം