തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ; സിപിഐയുടെ നാല് സീറ്റിലും സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് നാണക്കേടിന്റെ മൂന്നാം സ്ഥാനം വേണ്ടെന്ന നിര്‍ബന്ധ ബുദ്ധിയില്‍ പാര്‍ട്ടി

സിപിഐ ലോക്സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. സംസ്ഥാനത്ത് സിപിഐയ്ക്ക് സീറ്റുള്ള നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കടുത്ത പോരാട്ടത്തിനൊരുങ്ങി പാര്‍ട്ടി. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാന്‍ മുതിര്‍ന്ന നേതാവിനെ ഇറക്കാന്‍ സിപിഐ തീരുമാനിച്ചതും നിര്‍ണായക നീക്കമാണ്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാനുള്ള ജില്ലാ കമ്മിറ്റി നിര്‍ദേശം ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.

ബിജെപി സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി വളരെ മുന്നേ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ തൃശൂരില്‍ വി.എസ്. സുനില്‍കുമാറിനെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ മുഖമായ രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമായ വയനാട് ദേശീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആളെ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ചു. ആനി രാജയാണ് വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി. മാവേലിക്കരയില്‍ സി എ അരുണ്‍കുമാറിനേയും പാര്‍ട്ടി കളത്തിലിറക്കും.

ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും 26-ാം തീയതിയായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുകയെന്നും സൂചനയുണ്ട്.

സിപിഐ നേതൃത്വത്തിന്റെ ഇടപെടലില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവനന്തപുരത്ത് മത്സരിക്കാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതിച്ചതെന്നതും പ്രധാനപ്പെട്ട കാര്യമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യനുമായി നടത്തിയ ചര്‍ച്ചകളാണ് പാര്‍ട്ടിയുടെ നിര്‍ദേശം മുതിര്‍ന്ന നേതാവ് അംഗീകരിക്കുന്നതില്‍ നിര്‍ണായകമായത്. ലോകസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും തലസ്ഥാനത്ത് മൂന്നാം സ്ഥാനത്താവുക എന്ന നാണക്കേടില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്നുമുള്ള കീഴ്ഘടകങ്ങളുടെ അടക്കം നിര്‍ദേശം മാനിച്ചാണ് ശക്തനായ മുതിര്‍ന്ന നേതാവിനെ തന്നെ കളത്തിലിറക്കാന്‍ സിപിഐ തയ്യാറായതിന് പിന്നില്‍.

തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന എക്സിക്യുട്ടീവ് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരം സിപിഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പന്ന്യന്റേയും മന്ത്രി ജി ആര്‍ അനിലിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ പന്ന്യന്‍ രവീന്ദ്രനാണ് വിജയ സാധ്യതയെന്ന കണക്കുകൂട്ടലിലാണ് സിപിഐ പന്ന്യന്‍ രവീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചത്. പികെവിയുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ജയിച്ചശേഷം സിപിഐക്ക് തിരുവനന്തപുരം കിട്ടിയിട്ടില്ല. 2009ല്‍ മത്സരിക്കാനില്ലെന്ന പന്ന്യന്‍ രവീന്ദ്രന്റെ നിലപാടിന് പാര്‍ട്ടി വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി മണ്ഡലം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് കടുത്ത പോരാട്ടത്തിന് സിപിഐ ഒരുങ്ങുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം