പാലാരിവട്ടം പാലം നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് കരിമ്പട്ടികയിൽ; സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും

പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനി ആർഡിഎസ് പ്രോജക്റ്റ് ലിമിറ്റഡിനെനെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തും. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന്  സർക്കാർ  ഹെെക്കോടതിയിൽ വ്യക്തമാക്കി . കരിമ്പട്ടികയിൽ‌ പെടുത്തുന്നതോടെ ഇനിയുള്ള സർക്കാർ പദ്ധതികളിൽ നിന്നും ആർഡിഎസിനെ പൂർണമായും ഒഴിവാക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.‌‌

നടപടിയുടെ ആദ്യഘട്ടമായി പുനലൂർ- പൂങ്കുന്നം പാതയുടെ നിർമ്മാണത്തിൽ ആർഡിഎസ് ഉൾപ്പെട്ട കൺസോര്‍ഷ്യത്തെ ഒഴിവാക്കിയതായും സർക്കാർ വ്യക്തമാകുന്നു. ആർഡിഎസ് ഉൾപ്പെട്ട കൺസോർഷ്യത്തെയാണ് കരാറിൽ നിന്ന് ഒഴിവാക്കിയത്. പാലാരിവട്ടം പാലം സംഭവത്തിൽ കമ്പനി വലിയ വീഴ്ച വരുത്തി. ഈ സംഭവത്തിൽ വിജിലൻസ് നടപടി പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ആർഡിഎസിനെ സർക്കാര്‍ പദ്ധതികളിൽ നിന്ന് ഒഴിവാക്കി. നിലവിൽ കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പാത നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. എന്നാൽ പുതിയ പ്രോജക്റ്റുകൾ നൽകില്ലെന്നും കോടതിയിൽ വ്യക്തമാക്കുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം