പാലാ ഉപതിരഞ്ഞെടുപ്പ്; എന്‍. ഹരി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റ്‌ എന്‍. ഹരി  മത്സരിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്നലെ രാത്രി വൈകിയാണ്‌ ഹരിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌. ഇതോടെ മൂന്നു മുന്നണികള്‍ക്കും പാലായില്‍ സ്ഥാനാര്‍ത്ഥികളായി.

പാലായില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. അന്ന്‌ 24,821 വോട്ട്‌ നേടാന്‍ കഴിഞ്ഞു. യുവമോര്‍ച്ചയിലൂടെ പൊതുരംഗത്തെത്തിയ ഹരി യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌, സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവെയാണു ജില്ലാ പ്രസിഡന്റായി നിയമിതനായത്‌. 10 വര്‍ഷം പള്ളിക്കത്തോട്‌ പഞ്ചായത്തംഗമായിരുന്നു. 2006- ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കോട്ടയം ആനിക്കാട്‌ തെക്കേപ്പറമ്പില്‍ പി.കെ. നാരായണന്‍ നായര്‍- സി.ആര്‍. സരസമ്മ ദമ്പതികളുടെ മകനാണ്‌ ഹരി. ഭാര്യ: കെ.എസ്‌.സന്ധ്യമോള്‍, മക്കള്‍: അമൃത, സംവൃത.

കഴിഞ്ഞ വെള്ളിയാഴ്‌ച ചേര്‍ന്ന എന്‍.ഡി.എ. യോഗം മൂന്നു പേരുകളാണ്‌ ബി.ജെ.പി. കേന്ദ്രസമിതിക്കു സമര്‍പ്പിച്ചിരുന്നത്‌. എന്‍.ഡി.എയുടെ പാലാ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ആറിനു വൈകിട്ട്‌ മൂന്നിനു പാലായില്‍ ചേരും.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ