കാശ്മീര്‍ ശാന്തമാണെന്ന അമിത് ഷായുടെ അവകാശവാദം പൊളിഞ്ഞു; കേന്ദ്ര സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു; പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സിപിഎം ജനറല്‍ സെക്രട്ടറിക്ക് പിന്നാലെ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകര്‍ന്നു വീണിരിക്കുന്നതെന്ന് അദേഹം ആരോപിച്ചു.

രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പരാജയം കൂടിയാണ് വിനോദ സഞ്ചാരികളായ 28 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ആക്രമണം വിരല്‍ചൂണ്ടുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നതതല യോഗം ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ചുവര്‍ഷം പിന്നിടുമ്പോഴും മേഖല അശാന്തമായിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്. ഭീകരശൃംഖലയെ ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

നേരത്തെ, വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്തെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഭീകരാക്രമണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

ജമ്മു-കശ്മീരില്‍ ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി അവസാനിപ്പിക്കുകയും സംസ്ഥാന പദവി തന്നെ എടുത്തുകളയുകയും ചെയ്തതില്‍ അവിടുത്തെ ജനങ്ങള്‍ നിരാശരും ദുഖിതരുമാണെന്നും അദേഹം പറഞ്ഞു. സുപ്രീംകോടതി ഇടപെടലിനൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തയിടെ നടത്തിയെങ്കിലും സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ ഇനിയും തയ്യാറായില്ല. സര്‍ക്കാര്‍ തുടരുന്ന ഇത്തരം വിനാശകരമായ നയസമീപനമാണ് ആക്രമണങ്ങള്‍ക്ക് വഴിവെയ്ക്കുന്നതെന്ന് ബേബി ആരോപിച്ചു.

ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചുവെന്നും ഭീകരാക്രമണങ്ങള്‍ ഇല്ലാതായെന്നുമുള്ള പൊള്ളയായ അവകാശവാദമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തുടര്‍ച്ചയായി നടത്തിവരുന്നത്. ഇത്തരം അവകാശവാദങ്ങള്‍ എത്രമാത്രം അടിസ്ഥാനരഹിതമാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണമെന്നും എം എ ബേബി പറഞ്ഞു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് നിയമസഭാംഗവുമായ യൂസഫ് തരിഗാമി രംഗത്തെത്തി. ഈ നാണം കെട്ട പ്രവൃത്തി ചെയ്യുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളല്ലെന്നും തരിഗാമി പ്രതികരിച്ചു.

‘ഈ നാണം കെട്ട പ്രവൃത്തി ചെയ്തവര്‍ ഞങ്ങളുടെ സുഹൃത്തുക്കളല്ല. വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ എവിടെയാണ് പോകേണ്ടത്. ഇവിടേയ്ക്ക് വരുന്നവരെ ആക്രമിക്കുന്നത് ഞങ്ങളുടെ പൈതൃകത്തിന്റെ ഭാഗമല്ല. നാണം കെട്ട പ്രവൃത്തിയാണിതെന്ന് തതരിഗാമി എഎന്‍ഐയോട് പറഞ്ഞു.

Latest Stories

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിച്ച് തിയേറ്ററുകളിലേക്ക്; പ്രണയകഥ വീണ്ടും കാണാനുള്ള ആവേശത്തിൽ ആരാധകർ!

'അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു, ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങി'; മലയാളസിനിമ തന്നെ അവഗണിച്ചെന്ന് അനുപമ പരമേശ്വരൻ

ഒടുവിൽ മുട്ടുമടക്കി ഗവർണർ; രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രവും നിലവിളക്കും ഒഴിവാക്കും

വെടിക്കെട്ടുമായി 13 വയസുകാരൻ, 134 പന്തിൽ 327, അമ്പമ്പോ എന്തൊരു ബാറ്റിങ്, ഞെട്ടിച്ച് വൈഭവ് സൂര്യവൻഷിയുടെ...

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

വിജയ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ ഇരിക്കുന്നത് പോലുമെന്നാണ് ആളുകളുടെ ധാരണ, അടിമയാണെങ്കിൽതന്നെ അവർ ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? മറുപടിയുമായി ദേവികയും വിജയ്‍യും

വാർത്ത വായനക്കിടെ ചാനലിനുനേരെ ഇസ്രയേൽ ആക്രമണം; എഴുന്നേറ്റ് ഓടി അവതാരക, വീഡിയോ വൈറൽ

സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് പ്രാങ്ക് കോൾ; പിന്നാലെ വിമർശനം, വിവാദമായതോടെ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

ഇസ്രയേൽ- ഇറാൻ സംഘർഷം കടുക്കുന്നു; ഇറാനിൽ 45 മരണം, നൂറിലേറെ പേർക്ക് പരിക്ക്