കയറ്റുമതിയില്‍ കേരളത്തിന്റെ കുതിപ്പ് നിതി ആയോഗ് അംഗീകരിച്ചെന്ന് പി രാജീവ്; കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 19ാം സ്ഥാനത്ത് നിന്ന് 11ലേക്ക് കേരളത്തിന്റെ കുതിച്ചു ചാട്ടം

കയറ്റുമതിയില്‍ കേരളത്തിന്റെ കുതിപ്പ് നീതി ആയോഗ് അംഗീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ്. കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ നിതി ആയോഗിന്റെ പട്ടികയില്‍ 19ാം സ്ഥാനത്ത് നിന്ന് 11ലേക്ക് കേരളത്തിന്റെ കുതിച്ചു ചാട്ടം ചൂണ്ടിക്കാണിച്ചാണ് വ്യവസായമന്ത്രി സംസ്ഥാനത്തിന്റെ കുതിപ്പ് പങ്കുവെയ്ക്കുന്നത്. കയറ്റുമതി കേരളത്തിന്റെ ശക്തമായ മുന്നേറ്റമേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് വെളിപ്പെടുത്തുന്നതാണ് പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്ന നിതി ആയോഗ് പട്ടികയെന്നും പി രാജീവ് പറയുന്നു. കയറ്റുമതി വര്‍ധനവിന് കാരണമാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയപരവും ഭരണപരവുമായ പിന്തുണയ്ക്കും മികച്ച മാര്‍ക്കാണ് കേരളത്തിന് ലഭിച്ചിരിക്കുന്നതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

വാണിജ്യമേഖലയ്ക്കായി ആരംഭിച്ച പ്രത്യേകമായ വകുപ്പും ഒപ്പം കേരളത്തിന്റെ കയറ്റുമതി നയവും ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് കയറ്റുമതി പ്രോത്സാഹനത്തിനായി സംസ്ഥാനം നടപ്പിലാക്കിയതെന്നും മന്ത്രി അവകാശപ്പെടുന്നു. അടുത്ത വര്‍ഷത്തെ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ എത്തിച്ചുകൊണ്ട് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് സാധിക്കുമെന്നും ഇതിനായി പരിശ്രമിക്കുമെന്നും പി രാജീവ് പറഞ്ഞു.

കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ പട്ടികയില്‍ നാം 19ആം സ്ഥാനത്തായിരുന്നെങ്കില്‍ കേരളം പുതിയ പട്ടികയില്‍ 11ആം സ്ഥാനത്തേക്ക് കുതിച്ച സന്തോഷം പങ്കുവെയ്ക്കുകയാണെന്നാണ് പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സിംഗപ്പൂര്‍, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ഇതിനായി ചെറുതും വലുതുമായ 19 തുറമുഖങ്ങളും, 5 കാര്‍ഗോ ടെര്‍മിനലുകളും മറ്റ് മാര്‍ഗങ്ങളും സംസ്ഥാനം ഉപയോഗിക്കുന്നതായും സൂചിക പറയുന്നു.

കയറ്റുമതിയിലെ വൈവിധ്യവല്‍ക്കരണവും മാനവ വിഭവ ശേഷിയും എംഎസ്എംഇ ആവാസവ്യവസ്ഥയുമുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിലാണ് കേരളത്തിന്റെ കുതിപ്പ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും, കേരളത്തില്‍ നിര്‍മ്മിക്കുന്ന കപ്പലുകളുടെയും ബോട്ടുകളുടെയും, എസന്‍ഷ്യല്‍ ഓയിലിന്റെയും, കുട്ടികളുടെ തുണിത്തരങ്ങളുടെ മേഖലയിലുമെല്ലാം ശ്രദ്ധേയമായ മുന്നേറ്റം നമുക്ക് സാധ്യമായി. ഒപ്പം കാപ്പിമേഖലയിലെ തിരിച്ചുവരവും ഈ പട്ടികയില്‍ കാണാന്‍ സാധിക്കും. സിംഗപ്പൂര്‍, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ഇതിനായി ചെറുതും വലുതുമായ 19 തുറമുഖങ്ങളും, 5 കാര്‍ഗോ ടെര്‍മിനലുകളും മറ്റ് മാര്‍ഗങ്ങളും നാം ഉപയോഗിക്കുന്നതായും സൂചിക പറയുന്നു.

Latest Stories

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും; യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കും : എം വി ഗോവിന്ദൻ

ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ ബിജെപിയിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

ചൂടില്‍ പൊള്ളി കൊച്ചി; പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ദുസ്സഹം; മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറി, മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി

വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം