പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കുമെന്ന പരാമർശം നാക്കുപിഴ: പി.കെ ശശി

പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചാൽ ദ്രോഹിക്കുമെന്നുമുള്ള പരാമർശം നാക്കുപിഴയെന്ന് പി.കെ ശശി. മറ്റു രീതിയിൽ വരുന്ന വാർത്തകൾ അതിശയോക്തിപരമാണെന്നും പി.കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

പെരുന്നാളിന്റെ തലേദിവസം വീട്ടിൽ നിന്നും പാർട്ടി ഓഫീസിലേക്ക് പോകുന്ന വഴിക്ക് ചില പാർട്ടിക്കാർ തന്നെ വന്നു കണ്ട്കുറച്ചു പേർ മുസ്ലിം ലീഗിൽ നിന്നും വിട്ട് സി.പി.എമ്മിൽ ചേരാനായി എത്തിയിട്ടുണ്ടെന്നും അവരെ കാണണം അവരോടു സംസാരിക്കണം ആത്മവിശ്വാസം നൽകണമെന്നും പറയുകയുണ്ടായി എന്ന് പി.കെ ശശി പറഞ്ഞു.

അവരോടു ആദ്യമേ തന്നെ പറഞ്ഞു ആൾക്കൂട്ടമുണ്ടെങ്കിൽ വരില്ല മാസ്ക് ധരിക്കണം സാമൂഹിക അകലം പാലിക്കണം എന്നെല്ലാം. അങ്ങനെയാണ് അവിടേക്ക് പോകുന്നത്, ആ വീട്ടിൽ ഏതാണ്ട് പതിനാല് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ,വലിയൊരു ജനക്കൂട്ടമില്ലായിരുന്നു. സംസാരിക്കുന്നതിന്റെ ഇടയിൽ വന്നു പോയൊരു പിഴയാണ് ഒരിക്കലും ആ രീതിയിൽ പറയാൻ ഉദ്ദേശിച്ചിട്ടില്ല. നാക്കുപിഴയിൽ ദുഃഖമുണ്ട്. സി.പി.എം ഒരിക്കലും പ്രതികാരപൂർവ്വം നടപടി സ്വീകരിക്കുന്നൊരു പാർട്ടിയല്ല. അവരുടെ ആത്മവിശ്വാസത്തിന് വേണ്ടി പറഞ്ഞപ്പോൾ പറ്റിയതാണ്. അത് വരാൻ പാടില്ലാത്തതായിരുന്നു, വന്നു പോയി അതിൽ ഖേദിക്കുന്നു എന്നുമാണ് പി.കെ ശശിയുടെ വിശദീകരണം.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി