പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കുമെന്ന പരാമർശം നാക്കുപിഴ: പി.കെ ശശി

പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചാൽ ദ്രോഹിക്കുമെന്നുമുള്ള പരാമർശം നാക്കുപിഴയെന്ന് പി.കെ ശശി. മറ്റു രീതിയിൽ വരുന്ന വാർത്തകൾ അതിശയോക്തിപരമാണെന്നും പി.കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

പെരുന്നാളിന്റെ തലേദിവസം വീട്ടിൽ നിന്നും പാർട്ടി ഓഫീസിലേക്ക് പോകുന്ന വഴിക്ക് ചില പാർട്ടിക്കാർ തന്നെ വന്നു കണ്ട്കുറച്ചു പേർ മുസ്ലിം ലീഗിൽ നിന്നും വിട്ട് സി.പി.എമ്മിൽ ചേരാനായി എത്തിയിട്ടുണ്ടെന്നും അവരെ കാണണം അവരോടു സംസാരിക്കണം ആത്മവിശ്വാസം നൽകണമെന്നും പറയുകയുണ്ടായി എന്ന് പി.കെ ശശി പറഞ്ഞു.

അവരോടു ആദ്യമേ തന്നെ പറഞ്ഞു ആൾക്കൂട്ടമുണ്ടെങ്കിൽ വരില്ല മാസ്ക് ധരിക്കണം സാമൂഹിക അകലം പാലിക്കണം എന്നെല്ലാം. അങ്ങനെയാണ് അവിടേക്ക് പോകുന്നത്, ആ വീട്ടിൽ ഏതാണ്ട് പതിനാല് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ,വലിയൊരു ജനക്കൂട്ടമില്ലായിരുന്നു. സംസാരിക്കുന്നതിന്റെ ഇടയിൽ വന്നു പോയൊരു പിഴയാണ് ഒരിക്കലും ആ രീതിയിൽ പറയാൻ ഉദ്ദേശിച്ചിട്ടില്ല. നാക്കുപിഴയിൽ ദുഃഖമുണ്ട്. സി.പി.എം ഒരിക്കലും പ്രതികാരപൂർവ്വം നടപടി സ്വീകരിക്കുന്നൊരു പാർട്ടിയല്ല. അവരുടെ ആത്മവിശ്വാസത്തിന് വേണ്ടി പറഞ്ഞപ്പോൾ പറ്റിയതാണ്. അത് വരാൻ പാടില്ലാത്തതായിരുന്നു, വന്നു പോയി അതിൽ ഖേദിക്കുന്നു എന്നുമാണ് പി.കെ ശശിയുടെ വിശദീകരണം.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്