പി. ജയരാജന്‍ ഈമാനുള്ള കമ്മ്യൂണിസ്റ്റുകാരന്‍; ആര്‍.എസ്.എസിന്റെ ഘടക കക്ഷിയാണ് സി.പി.ഐ.എം, വീണ്ടും കെ.എം ഷാജി

ആര്‍ എസ് എസിന്റെ ഘടകകക്ഷിയാണ് സി പി എം എന്ന് കെ എം ഷാജി.  ആര്‍എസ്എസിന്റെ അജണ്ടകള്‍ മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎം ആണെന്നും അത് കൊണ്ടാണ്‌  ആര്‍എസ്എസ് ഘടകക്ഷിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയെ ആര്‍.എസ്.എസ് കയ്യൊഴിഞ്ഞു. കേരളത്തില്‍ ആര്‍എസ്എസിന് ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോയത് ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിടിപ്പുകേടാണെന്ന തിരിച്ചറിവാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായിട്ട് മാത്രമേ ആര്‍.എസ്.എസ് എടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് എന്ന ആശയം നടപ്പിലാക്കാന്‍ ഏറ്റവും നല്ലത് സി.പി.ഐ.എം ആണെന്ന അവര്‍് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ അജണ്ട, അത് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നാലും രാഷ്ട്രത്തിന്റെ അടിസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായിരുന്നാലും ഗാന്ധി നിന്ദയുടെ കാര്യത്തിലായാലുമൊക്കെ അതെല്ലാം മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎമ്മാണ്. അതിനാലാണ് അവരെ ആര്‍.എസ്.എസ് ഘടകകക്ഷിയായി ചേര്‍ത്തിരിക്കുന്നത്.

ലാവ്ലിന്‍ കേസുമുതല്‍ നിരവധി കേസുകളാല്‍ അവരെ വരിഞ്ഞ് മുറുക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികള്‍ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെയാണ് കയ്യൊഴിയേണ്ടത്. പി. ജയരാജനെ സി.പി.ഐ.എം കയ്യൊഴിഞ്ഞതിന് കാരണം അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ് എന്നതാണ്. അദ്ദേഹത്തിനോട് തങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുണ്ട്. താനുള്‍പ്പെടെ പാര്‍ട്ടിയുടെ ആളുകള്‍ ജയരാജനെ പ്രതിചേര്‍ക്കുന്നതിനായി സി.ബി.ഐയുടെ മുന്നില്‍ കേസ് നടത്തുകയാണ്. കാരണം അദ്ദേഹം ഒരു നല്ല കമ്മ്യൂണിസ്റ്റാണ്.

ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജന്‍. അതുകൊണ്ട് അയാള്‍ അഴിമതി നടത്താറില്ല. അയാളുടെ മക്കള്‍ കല്ലുവെട്ടുകാരാണ്, തൊഴിലാളികളാണ്, അയാളുടെ മക്കള്‍ ‘ബോംബുണ്ടാക്കുന്നവരാണ്’. നല്ല സി.പി.ഐ.എം കാരനുമാണ്. അതുകൊണ്ട് തന്നെ പി. ജയരാജന്‍ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടുമാണെന്നും കെഎം ഷാജി പറഞ്ഞു. ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ അവസാനത്തെ ഉദാഹരണമാണ് പി ജയരാജനെ കയ്യൊഴിയുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ അജണ്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് സഖാവ് പിണറായി വിജയന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ