പി. ജയരാജന്‍ ഈമാനുള്ള കമ്മ്യൂണിസ്റ്റുകാരന്‍; ആര്‍.എസ്.എസിന്റെ ഘടക കക്ഷിയാണ് സി.പി.ഐ.എം, വീണ്ടും കെ.എം ഷാജി

ആര്‍ എസ് എസിന്റെ ഘടകകക്ഷിയാണ് സി പി എം എന്ന് കെ എം ഷാജി.  ആര്‍എസ്എസിന്റെ അജണ്ടകള്‍ മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎം ആണെന്നും അത് കൊണ്ടാണ്‌  ആര്‍എസ്എസ് ഘടകക്ഷിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയെ ആര്‍.എസ്.എസ് കയ്യൊഴിഞ്ഞു. കേരളത്തില്‍ ആര്‍എസ്എസിന് ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോയത് ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിടിപ്പുകേടാണെന്ന തിരിച്ചറിവാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായിട്ട് മാത്രമേ ആര്‍.എസ്.എസ് എടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് എന്ന ആശയം നടപ്പിലാക്കാന്‍ ഏറ്റവും നല്ലത് സി.പി.ഐ.എം ആണെന്ന അവര്‍് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ അജണ്ട, അത് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നാലും രാഷ്ട്രത്തിന്റെ അടിസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായിരുന്നാലും ഗാന്ധി നിന്ദയുടെ കാര്യത്തിലായാലുമൊക്കെ അതെല്ലാം മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎമ്മാണ്. അതിനാലാണ് അവരെ ആര്‍.എസ്.എസ് ഘടകകക്ഷിയായി ചേര്‍ത്തിരിക്കുന്നത്.

ലാവ്ലിന്‍ കേസുമുതല്‍ നിരവധി കേസുകളാല്‍ അവരെ വരിഞ്ഞ് മുറുക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികള്‍ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെയാണ് കയ്യൊഴിയേണ്ടത്. പി. ജയരാജനെ സി.പി.ഐ.എം കയ്യൊഴിഞ്ഞതിന് കാരണം അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ് എന്നതാണ്. അദ്ദേഹത്തിനോട് തങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുണ്ട്. താനുള്‍പ്പെടെ പാര്‍ട്ടിയുടെ ആളുകള്‍ ജയരാജനെ പ്രതിചേര്‍ക്കുന്നതിനായി സി.ബി.ഐയുടെ മുന്നില്‍ കേസ് നടത്തുകയാണ്. കാരണം അദ്ദേഹം ഒരു നല്ല കമ്മ്യൂണിസ്റ്റാണ്.

ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജന്‍. അതുകൊണ്ട് അയാള്‍ അഴിമതി നടത്താറില്ല. അയാളുടെ മക്കള്‍ കല്ലുവെട്ടുകാരാണ്, തൊഴിലാളികളാണ്, അയാളുടെ മക്കള്‍ ‘ബോംബുണ്ടാക്കുന്നവരാണ്’. നല്ല സി.പി.ഐ.എം കാരനുമാണ്. അതുകൊണ്ട് തന്നെ പി. ജയരാജന്‍ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടുമാണെന്നും കെഎം ഷാജി പറഞ്ഞു. ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ അവസാനത്തെ ഉദാഹരണമാണ് പി ജയരാജനെ കയ്യൊഴിയുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ അജണ്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് സഖാവ് പിണറായി വിജയന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി