പി. ജയരാജന്‍ ഈമാനുള്ള കമ്മ്യൂണിസ്റ്റുകാരന്‍; ആര്‍.എസ്.എസിന്റെ ഘടക കക്ഷിയാണ് സി.പി.ഐ.എം, വീണ്ടും കെ.എം ഷാജി

ആര്‍ എസ് എസിന്റെ ഘടകകക്ഷിയാണ് സി പി എം എന്ന് കെ എം ഷാജി.  ആര്‍എസ്എസിന്റെ അജണ്ടകള്‍ മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎം ആണെന്നും അത് കൊണ്ടാണ്‌  ആര്‍എസ്എസ് ഘടകക്ഷിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയെ ആര്‍.എസ്.എസ് കയ്യൊഴിഞ്ഞു. കേരളത്തില്‍ ആര്‍എസ്എസിന് ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോയത് ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിടിപ്പുകേടാണെന്ന തിരിച്ചറിവാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായിട്ട് മാത്രമേ ആര്‍.എസ്.എസ് എടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് എന്ന ആശയം നടപ്പിലാക്കാന്‍ ഏറ്റവും നല്ലത് സി.പി.ഐ.എം ആണെന്ന അവര്‍് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ അജണ്ട, അത് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നാലും രാഷ്ട്രത്തിന്റെ അടിസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായിരുന്നാലും ഗാന്ധി നിന്ദയുടെ കാര്യത്തിലായാലുമൊക്കെ അതെല്ലാം മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎമ്മാണ്. അതിനാലാണ് അവരെ ആര്‍.എസ്.എസ് ഘടകകക്ഷിയായി ചേര്‍ത്തിരിക്കുന്നത്.

ലാവ്ലിന്‍ കേസുമുതല്‍ നിരവധി കേസുകളാല്‍ അവരെ വരിഞ്ഞ് മുറുക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികള്‍ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെയാണ് കയ്യൊഴിയേണ്ടത്. പി. ജയരാജനെ സി.പി.ഐ.എം കയ്യൊഴിഞ്ഞതിന് കാരണം അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ് എന്നതാണ്. അദ്ദേഹത്തിനോട് തങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുണ്ട്. താനുള്‍പ്പെടെ പാര്‍ട്ടിയുടെ ആളുകള്‍ ജയരാജനെ പ്രതിചേര്‍ക്കുന്നതിനായി സി.ബി.ഐയുടെ മുന്നില്‍ കേസ് നടത്തുകയാണ്. കാരണം അദ്ദേഹം ഒരു നല്ല കമ്മ്യൂണിസ്റ്റാണ്.

ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജന്‍. അതുകൊണ്ട് അയാള്‍ അഴിമതി നടത്താറില്ല. അയാളുടെ മക്കള്‍ കല്ലുവെട്ടുകാരാണ്, തൊഴിലാളികളാണ്, അയാളുടെ മക്കള്‍ ‘ബോംബുണ്ടാക്കുന്നവരാണ്’. നല്ല സി.പി.ഐ.എം കാരനുമാണ്. അതുകൊണ്ട് തന്നെ പി. ജയരാജന്‍ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടുമാണെന്നും കെഎം ഷാജി പറഞ്ഞു. ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ അവസാനത്തെ ഉദാഹരണമാണ് പി ജയരാജനെ കയ്യൊഴിയുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ അജണ്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് സഖാവ് പിണറായി വിജയന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും