ഇ.പിയ്ക്ക് കോടികളുടെ സ്വത്ത്; മൊറാഴയിലെ റിസോര്‍ട്ടിന്റെ ഉടമ; കടുത്ത സാമ്പത്തിക ആരോപണങ്ങളുമായി പി. ജയരാജന്‍; കണ്ണൂര്‍ പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് പോര്

ല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കടുത്ത സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തി പി. ജയരാജന്‍. അനധികൃതമായി ഇപിയും കുടുംബവും കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് പി ജയരാജന്‍ ആരോപിച്ചിരിക്കുന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന് പിന്നില്‍ ഇപിയും കുടുംബവുമാണെന്നാണ് സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ആരോപിച്ചു.

സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇടപെടുകയും പരാതി ഔദ്യോഗികമായി ഏഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും പരാതി നല്‍കാന്‍ തയാറാണെന്നും അദേഹം അറിച്ചു. ഇപിയുടെ ഭാര്യയും മകനും റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ഇപിക്കെതിരെ ആരോപണം ഉയര്‍ന്ന റിസോര്‍ട്ട് മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണ് നിര്‍മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോര്‍ട്ട് നിര്‍മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. 2014ലാണ് അരോളിയില്‍ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്.

ഇ.പി.ജയരാജന്റെ മകന്‍ ജയ്‌സണാണു കമ്പനിയില്‍ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടര്‍. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിര്‍മിച്ചുനല്‍കിയ തലശ്ശേരിയിലെ കെട്ടിട നിര്‍മാണക്കരാറുകാരനാണു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനി.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു