സോളാർ ലൈംഗിക പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്ത്. തന്നെ ചൂഷണം ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടിക്ക് പറയാനാകുമോ എന്ന് പരാതിക്കാരി ചോദിച്ചു.
ഉമ്മൻചാണ്ടി പരസ്യ സംവാദത്തിന് തയ്യാറാണോ എന്നും അവർ വെല്ലുവിളിച്ചു. അതേസമയം പരാതിക്കാരി കോടതിയിലെത്തി രഹസ്യമൊഴി നൽകി.
എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി ഹാജരായത്. മുൻമന്ത്രി എപി അനിൽകുമാർ തന്നെ കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
മൊഴികളിലും പരാതികളിലും ഉറച്ച് നിൽക്കുന്നു എന്നും തന്നെ അറിയില്ലെന്ന് മനഃസാക്ഷിയുടെ കോടതിയിൽ പറയാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കഴിയുമോ എന്നും പരാതിക്കാരി ചോദിച്ചു.