ഉമ്മൻ ചാണ്ടിയും വിഎസും പിണറായിയും മോദിയും; വിഴിഞ്ഞം ക്രഡിറ്റിന് വേണ്ടി പൊരിഞ്ഞ പോസ്റ്റർ യുദ്ധം, തുറമുഖത്തേക്കുള്ള വഴി നിറയെ ഫ്ളക്സുകൾ

വിഴിഞ്ഞം തുറമുഖത്തേക്കുള്ള വഴിയിൽ പൊരിഞ്ഞ പോസ്റ്റർ യുദ്ധം. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വിഎസ് അച്യുതാനന്ദൻ എന്നിവരുടെ പോസ്റ്ററുകളാണ് വഴിനീളെ ഉള്ളത്. തുറമുഖം ആരുടെ നേട്ടമാണ് എന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് പോസ്റ്ററുകൾക്ക് പിന്നിൽ.

ഉമ്മൻ ചാണ്ടിക്ക് നന്ദി അറിയിച്ചുള്ള പോസ്റ്ററുകൾ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പേരിലുള്ളതാണ്. ‘കേരളം മറക്കില്ല ഒരിക്കലും’ എന്നാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്ററുകളിലുള്ളത്. പിണറായി വിജയനും വിഎസ് അച്യുതാനന്ദനും ക്രെഡിറ്റ് കൊടുക്കുന്ന ഫ്ളക്സുകളും കൂട്ടത്തിലുണ്ട്.

നിശ്ചയദാർഢ്യം കരുത്താക്കി മാറ്റിയ നവ കേരള ശില്പികൾക്ക് അഭിവാദ്യങ്ങളെന്നാണ് ഇരുവരുടെയും പോസ്റ്ററിലുള്ളത്. കൺസ്ട്രക്ഷൻ വർക്കേഴ്‌സിനെ പേരിലാണ് ആ പോസ്റ്ററുകൾ. കൂടാതെ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെയും ഫ്ലക്സുകൾ വഴിനീളെയുണ്ട്.

ഇന്നത്തെ പത്രങ്ങളിലെ പരസ്യങ്ങളിലാകട്ടെ രണ്ട് വിഴിഞ്ഞം പരസ്യങ്ങൾ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുല്യപ്രാധാന്യം നൽകി സംസ്ഥാന സർക്കാരിന്റെ പരസ്യം ആണ് ഒന്ന്. നരേന്ദ്ര മോദിക്ക് അഭിവാദ്യവുമായി ബിജെപിയുടെ പരസ്യവും ഇന്ന് പത്രങ്ങളിൽ ഉണ്ട്.

പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെയും ചിത്രങ്ങൾ ആണ് ബിജെപി പരസ്യത്തിലുള്ളത്. കേന്ദ്ര സർക്കാർ നൽകിയ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ പേരു പോലും ഉണ്ടായിരുന്നില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ