വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. മിനി കൃഷ്ണകുമാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ആണ് പരാതി നല്‍കിയിരുന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി അറിയിച്ചത്.

എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കൗണ്‍സിലറോട് ഉന്നയിച്ച ചോദ്യം. സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇനി മുതല്‍ വേടന്‍ പ്രശ്‌നത്തില്‍ പരസ്യപ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ട്.

പാട്ടിലൂടെ വേടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നായിരുന്നു മിനിയുടെ ആരോപണം. വോയിസ് ഓഫ് വോയിസ്ലെസ് എന്ന ആല്‍ബത്തിലൂടെ മോദിയെ അധിക്ഷേപിച്ചെന്നാണ് മിനിയുടെ വാദം. മോദിയെ വേടന്‍ പാട്ടിലൂടെ കപട ദേശീയവാദിയെന്ന് വിളിച്ചതായും മിനി ആരോപിച്ചിരുന്നു.

എന്തുകൊണ്ടാണ് ജാതീയസങ്കല്‍പ്പങ്ങള്‍ പുതിയ രൂപത്തില്‍ ആള്‍ക്കാരിലേയ്ക്ക് കുത്തിവയ്ക്കുന്നതെന്ന് അന്വേഷിക്കേണ്ടത് എന്‍ഐഎയുടെ ചുമതലയാണ്. വേടനെതിരെ നിലവിലുള്ള കേസുകളും അന്വേഷിക്കണം. വേടന്റെ പശ്ചാത്തലവും അന്വേഷിക്കണം. താനൊരു ഇന്ത്യന്‍ പൗരനാണ്. മറ്റൊരു രാജ്യത്തും ഇതൊന്നും അനുവദിക്കില്ല. കേരളത്തില്‍ ഇത് പറഞ്ഞിട്ട് എന്തുകൊണ്ടാണ് പരാതിപ്പെടാന്‍ ഇത്ര വൈകിയതെന്ന് അറിയില്ലെന്നും മിനി പറഞ്ഞിരുന്നു.

Latest Stories

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

സിറിയയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു; അമ്പതിലധികം പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്

നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത് 'കൈ'ക്കുള്ളിലാക്കി; 11077 വോട്ടിന്റെ വമ്പന്‍ ജയം; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് അന്‍വറിനേയും മലര്‍ത്തിയടിച്ച യുഡിഎഫ് രാഷ്ട്രീയ വിജയം

'നിലമ്പൂരിൽ കണ്ടത് മുസ്‌ലിം ലീഗിൻ്റെ വിജയം, ഹിന്ദു വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു'; ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് വെള്ളാപ്പള്ളി നടേശൻ

ആര്യാടൻ മുഹമ്മദിന്റെ വേദന ആയിരുന്നു നിലമ്പൂർ; 'രാഷ്ട്രീയ പ്രവർത്തനം നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണമെന്ന് പിതാവ് പറഞ്ഞു'; വിങ്ങിപ്പൊട്ടി ഷൗക്കത്ത്

തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു : സീമ ജി. നായർ

'ഇത് യുഡിഎഫാണ്, 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും'; വി ഡി സതീശൻ

രണ്ടുവട്ടം മണ്ഡലം നഷ്ടപ്പെട്ടപ്പോള്‍ പിതാവ് പറയുമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കലാവണം ഇനി നിങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്ന്'; അന്‍വറിന്റെ വോട്ട്, യുഡിഎഫ് പ്രതീക്ഷിച്ചതിനപ്പുറം ഒന്നും നടന്നിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്‌