നമ്പര്‍ 18 ഹോട്ടലില്‍ മയക്കുമരുന്ന് ഇടപാടിനായി പെണ്‍കുട്ടികളെ എത്തിച്ചുവെന്ന് സംശയം

കൊച്ചിയിലെ വിവാദ ഹോട്ടലായ നമ്പര്‍ 18 ന്റെ ഉടമ റോയ് വയലാട്ട് , മോഡലുകളുടെ ദുരൂഹമരണത്തെത്തെടുര്‍ന്ന് അറസ്റ്റിലായ സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് പോക്‌സോ കേസിലെ പ്രതി അജ്ഞലി ദേവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദുരൂഹസാഹചര്യത്തിലുണ്ടായ റോഡപകടത്തില്‍ രണ്ട് മോഡലുകള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനും അജ്ഞലിയും ലഹരി ഇടപാടുകളില്‍ പങ്കാളികളായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ലഹരി ഇടപാടുകള്‍ക്കായി ഇവര്‍ പലതവണ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. പലപ്പോഴും മറ്റ് പെണ്‍കുട്ടികളുമായാണ് ഇവര്‍ യാത്രകള്‍ നടത്താറുള്ളതെന്ന് പോക്‌സോ കേസിലെ പരാതിക്കാരി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. സൈജു തങ്കച്ചന്റെ മയക്ക് മരുന്ന് ഇടപാടില്‍ അജ്ഞലി ദേവിന് പങ്കുണ്ടെന്നാണ് പോക്‌സോ കേസിലെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന മറ്റൊരാരോപണം.

സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പെണ്‍കുട്ടികളെ കൊച്ചിയിലേക്കെത്തിക്കുന്നത് അജ്ഞലി ദേവായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടികള്‍ പലരും റോയി വയലാട്ടിന്റെ ഉടമസ്ഥതയിലെ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വരാറുണ്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അജ്ഞലി ദേവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അജ്ഞാത സ്ഥലത്തിരുന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് നല്‍കിക്കൊണ്ടാണ് തനിക്ക് നേര ഉയരുന്ന ആരോപണങ്ങള്‍ അവാസ്തവമാണെ് അജ്ഞലി ദേവ് വിശദീകരിച്ചത്. റോയ് വയലാട്ടിനെ അറിയില്ലന്ന് ആദ്യം പറഞ്ഞ ഇവര്‍ പിന്നീട് ഗത്യന്തരമില്ലാതെ അറിയാമെന്ന് മാറ്റി പറഞ്ഞതോടെയാണ് നമ്പര്‍ 18 ഹോട്ടുലുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷണ സംഘത്തിന് വ്യക്തമായത്.

പരാതിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് അജ്ഞലിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റു ചില പെണ്‍കുട്ടികള്‍ കൂടി എത്തിച്ചേര്‍ന്നതായും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. മയക്ക് മരുന്നു കടത്താന്‍ ഈ പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നുന്നോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇപ്പോള്‍ ഒളിവിലുള്ള അജ്ഞലി ദേവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ഈ വസ്തുതകളെല്ലാം അറിയാന്‍ കഴിയുകയുള്ളുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക