'നിള' ഒഴുകും ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ; പുറത്തിറങ്ങുന്നത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സ്വന്തം വൈന്‍

കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നിള രണ്ട് മാസത്തിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ ഒഴുകും. വിവിധ പഴ വര്‍ഗ്ഗങ്ങളില്‍ നിന്ന് കാര്‍ഷിക സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് നിള എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവയില്‍ നിന്നാണ് നിളയുടെ ഉത്പാദനം. സര്‍വകലാശാലയ്ക്ക് ഉത്പാദനത്തിനും വില്‍പ്പനയ്ക്കുമുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് നല്‍കിയിട്ടുണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രികള്‍ച്ചര്‍ കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് വൈന്‍ നിര്‍മ്മിക്കുന്നത്. 125 ലിറ്റര്‍ വീഞ്ഞാണ് ഒരു ബാച്ചില്‍ നിര്‍മ്മിക്കാനാകുക. ഇതിനായി ഒരു മാസം പഴച്ചാര്‍ പുളിപ്പിക്കുന്നതിനും ആറ് മാസം പാകപ്പെടുത്തുന്നതിനും സമയം ആവശ്യമാണ്.

കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവ കേടായി നശിക്കുന്നത് വൈന്‍ നിര്‍മ്മാണത്തിലൂടെ തടയാനാകും എന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല. ഇന്ത്യയിലെ മുന്‍നിര വൈന്‍ ഉത്പാദകരായ നാസിക്കിലെ സുല വൈന്‍ യാര്‍ഡിന്റെയും കര്‍ണാടക സര്‍ക്കാരിന്റെ ഗ്രേപ്പ് ആന്‍ഡ് വൈന്‍ ബോര്‍ഡിന്റെയും അംഗീകാരവും നിളയ്ക്ക് ലഭിച്ചിട്ടുണ്ട്.

Latest Stories

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ