നൈറ്റ് ലൈഫിന് പകരം മാനവീയം വീഥിയില്‍ ഫൈറ്റ് ലൈഫ്; മര്‍ദ്ദനത്തിനൊപ്പം താളം ചവിട്ടി യുവാക്കള്‍; തുടര്‍ക്കഥയായി സംഘര്‍ഷങ്ങള്‍

തലസ്ഥാനത്ത് നൈറ്റ് ലൈഫിന് തുറന്ന് കൊടുത്ത മാനവീയം വീഥി ഫൈറ്റ് ലൈഫിന് വേദിയാകുന്നു. നൈറ്റ് ലൈഫ് ആഘോഷിക്കാനെത്തുന്ന യുവാക്കള്‍ തമ്മില്‍ തല്ലുന്നത് മാനവീയം വീഥിയില്‍ പതിവ് കാഴ്ചയാകുന്നു. ഒടുവില്‍ പുറത്ത് വന്നത് ഇന്ന് പുലര്‍ച്ചെ നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങളാണ്. യുവാവിനെ നിലത്തിട്ട് മര്‍ദ്ദിക്കുമ്പോള്‍ എതിര്‍സംഘം നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മാനവീയം വീഥിയില്‍ സംഘര്‍ഷങ്ങള്‍ നിത്യ സംഭവമാണ്. തല്ലിയവരെയും മര്‍ദ്ദനമേറ്റവരും ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേ സമയം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അനുസരിച്ച് പൂന്തുറയില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മ്യൂസിയം പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റതില്‍ ഒരു യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇവിടെ നിരന്തരം സംഘര്‍ഷങ്ങള്‍ പതിവാണെന്ന് ആക്ഷേപമുണ്ട്.

ഒന്നരമാസം മുന്‍പാണ് മാനവീയം വീഥി നൈറ്റ് ലൈഫിനായി തുറന്ന് കൊടുത്തത്. ഇതിനിടെ ഒന്‍പത് തവണ ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പലപ്പോഴും ലഹരി മാഫിയകളും മദ്യപസംഘങ്ങളുമാണ് ഇവിടെ ഏറ്റുമുട്ടാറുള്ളത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഇടപെടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് പൊലീസിന്റെ വാദം. മാനവീയം വീഥിയിലേക്ക് പൊലീസ് കടന്നുചെല്ലുന്നത് സദാചാര പൊലീസിങായി കണക്കാക്കാന്‍ ഇടയുണ്ടെന്ന നിലപാടിലാണ് പൊലീസ്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ