നൈറ്റ് ലൈഫിന് പകരം മാനവീയം വീഥിയില്‍ ഫൈറ്റ് ലൈഫ്; മര്‍ദ്ദനത്തിനൊപ്പം താളം ചവിട്ടി യുവാക്കള്‍; തുടര്‍ക്കഥയായി സംഘര്‍ഷങ്ങള്‍

തലസ്ഥാനത്ത് നൈറ്റ് ലൈഫിന് തുറന്ന് കൊടുത്ത മാനവീയം വീഥി ഫൈറ്റ് ലൈഫിന് വേദിയാകുന്നു. നൈറ്റ് ലൈഫ് ആഘോഷിക്കാനെത്തുന്ന യുവാക്കള്‍ തമ്മില്‍ തല്ലുന്നത് മാനവീയം വീഥിയില്‍ പതിവ് കാഴ്ചയാകുന്നു. ഒടുവില്‍ പുറത്ത് വന്നത് ഇന്ന് പുലര്‍ച്ചെ നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങളാണ്. യുവാവിനെ നിലത്തിട്ട് മര്‍ദ്ദിക്കുമ്പോള്‍ എതിര്‍സംഘം നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മാനവീയം വീഥിയില്‍ സംഘര്‍ഷങ്ങള്‍ നിത്യ സംഭവമാണ്. തല്ലിയവരെയും മര്‍ദ്ദനമേറ്റവരും ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേ സമയം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അനുസരിച്ച് പൂന്തുറയില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മ്യൂസിയം പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റതില്‍ ഒരു യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇവിടെ നിരന്തരം സംഘര്‍ഷങ്ങള്‍ പതിവാണെന്ന് ആക്ഷേപമുണ്ട്.

ഒന്നരമാസം മുന്‍പാണ് മാനവീയം വീഥി നൈറ്റ് ലൈഫിനായി തുറന്ന് കൊടുത്തത്. ഇതിനിടെ ഒന്‍പത് തവണ ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പലപ്പോഴും ലഹരി മാഫിയകളും മദ്യപസംഘങ്ങളുമാണ് ഇവിടെ ഏറ്റുമുട്ടാറുള്ളത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഇടപെടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് പൊലീസിന്റെ വാദം. മാനവീയം വീഥിയിലേക്ക് പൊലീസ് കടന്നുചെല്ലുന്നത് സദാചാര പൊലീസിങായി കണക്കാക്കാന്‍ ഇടയുണ്ടെന്ന നിലപാടിലാണ് പൊലീസ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ