റീ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; രാജ്കുമാറിന്റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍, കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന സൂചനകളുണ്ടെന്ന് ജുഡിഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാജ്കുമാറിന്റെ മൃതദേഹത്തില്‍ പുതിയ മുറിവുകള്‍ കണ്ടെത്തി.

നെഞ്ചിലും തുടയിലുമാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്. രാജ്കുമാറിന്റെ കാലുകള്‍ ബലമായി അകത്തിയതിന്റെ പാടുകളും കണ്ടെത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് റീ പോസ്റ്റുമോര്‍ട്ടം നടന്നത്. ആന്തരാവയവങ്ങളും പരിശോധനയ്ക്കായി എടുത്തു. ന്യൂമോണിയ സ്ഥിരീകരിക്കാന്‍ റിപ്പോര്‍ട്ട് പുറത്തു വരണം. ഡി.എന്‍.എ ടെസ്റ്റിനായി മൃതദേഹത്തില്‍ നിന്ന് സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.

കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന സൂചനകളുണ്ടെന്നും രണ്ടാം പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ വിവരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്നും ജുഡിഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ അപാകത മൂലം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.

പാലക്കാട് നിന്നുള്ള ഡോ. പി. ബി ഗുജ്‌റാള്‍, കോഴിക്കോട് നിന്നുള്ള ഡോ. കെ. പ്രസന്നന്‍, ഡോ. എ. കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക