നെടുമങ്ങാട് ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ ബാങ്ക് തിരിച്ചു നല്‍കി

നെടുമങ്ങാട് പനവൂരില്‍ വായ്പാ കുടിശ്ശികയുടെ പേരില്‍ വീട് ജപ്തി ചെയ്ത നടപടി എസ്ബിഐ പിന്‍വലിച്ചു. സംഘടനകളുടെയും മാധ്യമങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് ജപ്തി ചെയ്ത് ഒരു ദിവസത്തിനു ശേഷം കുടുംബത്തിന് ബാങ്ക്‌ വീടിന്റെ താക്കോല്‍ തിരിച്ചു നല്‍കി. സ്വകാര്യ വ്യക്തികളും സംഘടനകളും പണം നല്‍കിയതിനെ തുടര്‍ന്നാണ് താക്കോല്‍ കൈമാറിയത്.

പനവൂരില്‍ മാതാപിതാക്കളെയും 11 വയസ്സ് പ്രായമുള്ള  പെണ്‍കുട്ടിയെയും തവണ മുടക്കിയെന്നു പറഞ്ഞാണ് എസ് ബിഐ ജപ്തിയുടെ പേരില്‍ വീടു പൂട്ടി സീല്‍ ചെയ്തത്. വീട്ടില്‍ നിന്ന് ചെറിയ കുട്ടിയടക്കമുള്ളവര്‍ പുറത്താക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എംഎല്‍എ വിഷയത്തില്‍ ഇടപെട്ടു.

2.94 ലക്ഷം രൂപയാണ് കുടുംബം ബാങ്കിന് നല്‍കേണ്ടിയിരുന്നത്. തുകയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ആദ്യം ഇതിനു തയ്യാറായില്ല. ബാങ്കിന്റെ നടപടിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് എംഎല്‍എയും അടക്കം വിഷയത്തില്‍ ഇടപെട്ടു. മാധ്യമങ്ങളില്‍ വിഷയം വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന് ബാങ്ക് 94,000 രൂപയുടെ ഇളവ് നല്‍കി.

സ്വകാര്യ വ്യക്തികളും സംഘടനകളും ചേര്‍ന്ന് ബാക്കി കുടിശ്ശിക അടച്ചതോടെയാണ് ബാങ്ക് താക്കോല്‍ കുടുംബത്തിന് തിരിച്ചു നല്‍കിയത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി