സംസ്ഥാനത്ത് പേര് രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിക്കുന്ന എന്‍ജിനീയര്‍മാര്‍ അരലക്ഷം പേര്‍

കേരളത്തില്‍ 44,333 എഞ്ചിനീയര്‍മാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നുണ്ടെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. എം.ബി.ബി.എസ് ബിരുദം നേടി ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ 8432 പേരാണ്. വെറ്റിനറി മേഖലയില്‍ തൊഴിലവസരത്തിന് കാത്തിരിക്കുന്നവര്‍ 591 പേരാണ്.

ബിഎസ് സി നഴ്‌സിംഗ് കഴിഞ്ഞ 13239 പേരും എല്‍ എല്‍ ബി കഴിഞ്ഞ 800 പേരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗാര്‍ത്ഥി പട്ടികയില്‍ ജോലി കാത്തിരിക്കുന്നുണ്ട്. കാര്‍ഷിക ബിദുദധാരികള്‍ 1207 ഉം എംസി കഴിഞ്ഞവര്‍ 3823 എന്നിങ്ങനെയാണ് പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍.

ഇതൊക്കയൊണെങ്കിലും, 2019 ഏപ്രില്‍ മുപ്പത് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തരുടെ ആകെ എണ്ണം 35,63,477 ആണ്. ഇതില്‍ 22,68,578 സ്ത്രീകളും 12,94,899 പുരുഷന്‍മാരും ഉണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 34,878 പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Latest Stories

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്