ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് വേണമെന്ന് എന്‍സിപിയും ജനാധിപത്യ കേരള കോണ്‍ഗ്രസും

ഇടതുമുന്നണിയില്‍ ഘടകകക്ഷികളായ എന്‍സിപിയും ജനാധിപത്യ കേരള കോണ്‍ഗ്രസും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി അര്‍ഹതയുണ്ടെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പരസ്യമായി ശശീന്ദ്രന്‍ നിലപാട് വ്യക്തമായത് മുന്നണിയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

എല്‍ഡിഎഫ് നേതൃത്വത്തോട് സീറ്റ് ചോദിച്ചിട്ടുണ്ട്. ദീര്‍ഘനാളുകളായി ഇടതുമുന്നണിയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്‍സിപി നേതാക്കള്‍ മുന്നണിയില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ വിജയ സാധ്യതയുള്ള സീറ്റാണ് തങ്ങള്‍ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ടുണ്ട്. കോട്ടയം സീറ്റ് അവര്‍ക്ക് നല്‍കാനുള്ള ആലോചനയിലാണ് സിപിഎം. കേരള കോണ്‍ഗ്രസുകാര്‍ക്ക് മണ്ഡലത്തിലുള്ള അടിത്തറയിലാണ് കോട്ടയം സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഇടതു മുന്നണിയില്‍ ആലോചന നടക്കുന്നത്.

Latest Stories

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ