കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകാരായി; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമായി; കേന്ദ്രം വലിയ ഇടപെടല്‍ നടത്തുന്നു; വിമര്‍ശിച്ച് എന്‍ റാം

കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമാണെന്ന് ദ ഹിന്ദു മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം. മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ പടച്ചുവിടുന്നവരായി മാറി. കേരളത്തിലെ അനുഭവംവച്ച് രാജ്യത്തെ മൊത്തം മാധ്യമങ്ങളെ വിലയിരുത്തരുതെന്നും അദേഹം കണ്ണൂരില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ ഇടപെടുകയാണ്. ദി വയറിനു നേരെയുണ്ടായ ആക്രമണം അതിലൊന്നാണ്. സിദ്ദിഖ് കാപ്പനെപ്പോലെയുള്ള ഉദാഹരണങ്ങള്‍ അനവധി. എന്‍ഡിടിവിക്കെതിരെ എത്ര ഹീനമായ കടന്നാക്രമണമാണുണ്ടായത്. ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കാലമാണിതെന്നും അദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളുണ്ടായിരുന്നെങ്കിലും പൊതുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നു. . എല്‍ കെ അദ്വാനിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഭരണാധികാരികള്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും. ഇന്ന് സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളും മറ്റുമായി പ്രതിരോധം കൂടുതല്‍ ശക്തവും വ്യാപകവുമാണ്. ദി വയര്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമെന്നും അദേഹം പറഞ്ഞു.

ഹിന്ദുത്വ അമിതാധികാര സര്‍ക്കാര്‍ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. ജൂഡീഷ്യറി പോലും വെല്ലുവിളി നേരിടുന്നു. ഉപരാഷ്ട്രപതി തന്നെ ജൂഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിടരുത്. ഹൃദയം തകരാതെ നേരിനെ ആദ്യം വിളിച്ചു പറയണം. എല്ലാ അമിതാധികാര വാഴ്ചകളും നിലംപതിച്ചിട്ടുണ്ടെന്നതാണ് ചരിത്രമെന്നും അദേഹം ഓര്‍മിപ്പിച്ചു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു