കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകാരായി; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമായി; കേന്ദ്രം വലിയ ഇടപെടല്‍ നടത്തുന്നു; വിമര്‍ശിച്ച് എന്‍ റാം

കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ഏകപക്ഷീയമാണെന്ന് ദ ഹിന്ദു മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം. മുഖ്യധാരാ മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ പടച്ചുവിടുന്നവരായി മാറി. കേരളത്തിലെ അനുഭവംവച്ച് രാജ്യത്തെ മൊത്തം മാധ്യമങ്ങളെ വിലയിരുത്തരുതെന്നും അദേഹം കണ്ണൂരില്‍ പറഞ്ഞു. മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ ഇടപെടുകയാണ്. ദി വയറിനു നേരെയുണ്ടായ ആക്രമണം അതിലൊന്നാണ്. സിദ്ദിഖ് കാപ്പനെപ്പോലെയുള്ള ഉദാഹരണങ്ങള്‍ അനവധി. എന്‍ഡിടിവിക്കെതിരെ എത്ര ഹീനമായ കടന്നാക്രമണമാണുണ്ടായത്. ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കാലമാണിതെന്നും അദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളുണ്ടായിരുന്നെങ്കിലും പൊതുവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നു. . എല്‍ കെ അദ്വാനിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഭരണാധികാരികള്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും. ഇന്ന് സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളും മറ്റുമായി പ്രതിരോധം കൂടുതല്‍ ശക്തവും വ്യാപകവുമാണ്. ദി വയര്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമെന്നും അദേഹം പറഞ്ഞു.

ഹിന്ദുത്വ അമിതാധികാര സര്‍ക്കാര്‍ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. ജൂഡീഷ്യറി പോലും വെല്ലുവിളി നേരിടുന്നു. ഉപരാഷ്ട്രപതി തന്നെ ജൂഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിടരുത്. ഹൃദയം തകരാതെ നേരിനെ ആദ്യം വിളിച്ചു പറയണം. എല്ലാ അമിതാധികാര വാഴ്ചകളും നിലംപതിച്ചിട്ടുണ്ടെന്നതാണ് ചരിത്രമെന്നും അദേഹം ഓര്‍മിപ്പിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ