മുത്തൂറ്റ് സമരം: സി.ഐ.ടിയുവിന് എതിരെ ജീവനക്കാരുടെ പ്രതിഷേധ സമരം

എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധ സമരത്തിനെതിരെ പ്രതിഷേധ സമരവുമായി മുത്തൂറ്റിലെ ജീവനക്കാര്‍. ജോലി ചെയ്യാന്‍ സമരക്കാര്‍ ജീവനക്കാരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

സമരം സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. കേരളത്തിലാകെ മുത്തൂറ്റിന് 46000-ഓളം ബ്രാഞ്ചുകളുണ്ട്. എറണാകുളത്തെ ഹെഡ് ഓഫീസില്‍ മാത്രം 350 ജോലിക്കാര്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഒമ്പത് മണിയോടെ ജോലിക്കാര്‍ ഓഫീസില്‍ എത്തിയിരുന്നു. ജോലി ചെയ്യാന്‍ തയ്യാറായി വന്നവരാണ് മുഴുവനാളുകളും. എന്നാല്‍, സിഐടിയു പ്രവര്‍ത്തകര്‍ ജീവനക്കാരെ തടഞ്ഞുവെയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ വ്യക്തമാക്കി.

സമരവേദിയില്‍ നിന്ന് പിരിഞ്ഞു പോകണമെന്ന പൊലീസ് നിര്‍ദേശം ഇരു വിഭാഗവും തള്ളുകയായിരുന്നു. പൊലീസ് നിര്‍ദ്ദേശം ചെവികൊള്ളാതെ ഓഫീസിന് മുന്നില്‍ സമരാനുകൂലികളും സമരത്തെ എതിര്‍ക്കുന്നവരും രണ്ട് ഭാഗങ്ങളിലായി സമരം ചെയ്യുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ആറ് മാസമായി തങ്ങള്‍ സമരം ചെയ്തു വരികയാണെന്ന് സമരാനുകൂലികളായ മുത്തൂറ്റിലെ ജീവനക്കാര്‍ പറയുന്നു. ശമ്പള കുടിശ്ശിക തീര്‍ക്കുക, തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറ് മാസമായി ആറ് തവണ കമ്പനിക്ക് കത്ത് നല്‍കിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൂചന പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഓഗസ്റ്റ് 20 മുതല്‍ സമരം ചെയ്യുമെന്നും മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

എന്നാല്‍, ഇതിലൊന്നും യാതൊരു പ്രതികരണവും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. തുടര്‍ന്ന് ലേബര്‍ കമ്മീഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് രണ്ട് പേര്‍ വന്ന് ചര്‍ച്ചയ്ക്ക് തയ്യാറായത്. എന്നാല്‍, തങ്ങള്‍ക്കിതില്‍ തീരുമാനമടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് അവര്‍ പിരിഞ്ഞ് പോകുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ സമരം സംഘടിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഞങ്ങള്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വാദിച്ചിരുന്നതായും സമരക്കാര്‍ പറഞ്ഞു.

തൊഴില്‍ നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട് എന്നായിരുന്നു ജോര്‍ജ് മുത്തൂറ്റിന്റെ വിശദീകരണം. ആനുകൂല്യങ്ങല്‍ നല്‍കിയിട്ടും സമരം ചെയ്യുന്നത് ധാര്‍ഷ്ട്യമാണ്. സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഹെഡ് ഓഫീസിന് മുന്നില്‍  സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന ഉപരോധ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. മുത്തൂറ്റിന്റെ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ, സിഐടിയു പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു. സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സിഐടിയു നിലപാട്.

എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓഫീസിന് മുന്നില്‍ മണിക്കൂറോളമാണ് ജീവനക്കാര്‍ കാത്തുനിന്നത്. തുടര്‍ന്ന് തങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കണമെന്നും സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാര്‍ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു. പൊലീസ് സംരക്ഷണയില്‍ ഹെഡ് ഓഫീസില്‍ എത്തിയ ജീവനക്കാര്‍ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ സമരക്കാര്‍ ചെറുക്കാന്‍ ശ്രമിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു.

എന്നാല്‍, ഹെഡ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ളയാളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ പറഞ്ഞു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ